ദുബൈ: യമനിലെ ഹൂതി ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ആഗസ്റ്റിൽ നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റ സൈനിക മേധാവി കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കറ്റ്സ്.
മേജർ ജനറൽ മുഹമ്മദ് അബ്ദുൽ കരീം അൽഗമാരിയാണ് കൊല്ലപ്പെട്ടത്. ആഗസ്റ്റ് 28ന് ഇസ്രാേയൽ നടത്തിയ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി അഹ്മദ് അൽറഹാവി കൊല്ലപ്പെട്ടിരുന്നു.
ഇതേ ആക്രമണത്തിൽ പരിക്കേറ്റ അൽഗമാരി പിന്നീട് മരിച്ചതായാണ് ഇസ്രായേൽ വെളിപ്പെടുത്തൽ. അൽഗമാരി കൊല്ലപ്പെട്ട കാര്യം സ്ഥിരീകരിച്ച ഹൂതി നിയന്ത്രിത ‘സബ’ വാർത്ത ഏജൻസി എപ്പോഴാണ് ആക്രമണം നടന്നതെന്ന് വ്യക്തമാക്കിയില്ല. അൽഗമാരിയും മകനും അനുയായികളും കൊല്ലപ്പെട്ടതായി ഏജൻസി വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.