യു.എസിൽ വംശവെറിയുടെ ഇര ജോർജ് േഫ്ലായ്ഡിന്‍റെ കുടുംബത്തിന് 196 കോടി നഷ്ടപരിഹാരം


മിനസോട്ട: രാജ്യത്ത് ഇന്നും തുടരുന്ന വംശവെറിയുടെ രക്തസാക്ഷിയായി 2020 മേയിൽ യു.എസിലെ മിനസോട്ടയിൽ കഴുത്തിൽ കാൽമുട്ടമർത്തി പൊലീസുകാരൻ  കൊലപ്പെടുത്തിയ ജോർജ് ഫ്ലോയിഡിന്‍റെ കുടുംബത്തിന് 27 മില്യൺ ഡോളർ (ഏകദേശം 196 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകും. മിനിയപൊളിസ് ഭരണകൂടം, പൊലീസ് വകുപ്പ് എന്നിവർക്കെതിരെ ജോർജ് ഫ്ലോയിഡിൻെറ കുടുംബം നൽകിയ സിവിൽ കേസ് ഒത്തുതീർപ്പാക്കിയാണ് സർക്കാർ നഷ്ട പരിഹാര തുക തീരുമാനിച്ചത്.

വർണവെറിയനായ പൊലീസുകാരൻ കറുത്ത വംശജനായ കഴുത്തിൽ മിനിറ്റുകളോളം കാൽമുട്ടമർത്തിയാണ് േഫ്ലായിഡിനെ കൊലപ്പെടുത്തിയിരുന്നത്. സിറ്റി ഭരണകൂടത്തിനും നാല് പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ കഴിഞ്ഞ ജൂലൈയിലാണ് കുടുംബം കേസ് നൽകിയത്. ഇതിലാണ് നഷ്ട പരിഹാരം സംബന്ധിച്ച പ്രാദേശിക ഭരണകൂടത്തിന്‍റെ തീരുമാനം.

ഇക്കാര്യം അറിയിച്ച് നടന്ന പത്രസമ്മേളനത്തിൽ, കറുത്ത വർഗക്കാരുടെ ജീവനും വിലയുണ്ടെന്ന് അറ്റോർണിമാർ പറഞ്ഞു. സഹോദരനെ വീണ്ടും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഒത്തുതീർപ്പ് സംഖ്യ തിരിച്ചു നൽകുമായിരുന്നെന്ന് സഹോദരൻ പ്രതികരിച്ചു. ജോർജ് ഫ്ലോയിഡിൻെറ പേരിൽ ഫൗണ്ടേഷൻ ആരംഭിക്കുമെന്ന് സഹോദരി പറഞ്ഞു.

അതേസമയം, മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ക്രിമിനൽ കേസിൽ വിചാരണ തുടരുകയാണ്.

േഫ്ലായ്ഡിന്‍റെ കൊലപാതകം രാജ്യത്തുടനീളം കറുത്ത വംശജർ നയിച്ച വലിയ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടിരുന്നു. സിഗരറ്റ് വാങ്ങാൻ 20 ഡോളറിന്‍റെ വ്യാജ കറൻസി ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു കൈയാമം വെച്ച് റോഡിൽ കിടത്തി ഡെറക് ചോവിൻ എന്ന വെള്ളക്കാരനായ പൊലീസുകാരൻ മൃഗീയമായി കൊലപ്പെടുത്തിയത്. ഒമ്പതു മിനിറ്റ് നേരം ഇതേ ക്രൂരത തുടരുന്നതിനിടയിൽ കടുത്ത വേദന അനുഭവപ്പെടുന്നതായും ശ്വാസം മുട്ടുന്നതായും േഫ്ലായ്ഡ് പറഞ്ഞിരുന്നുവെങ്കിലും പൊലീസുകാരൻ ചെവി കൊടുത്തില്ല.

ചോവിനൊപ്പം േഫ്ലായ്ഡിനെ കൈയാമം വെച്ച രണ്ടു പൊലീസുകാരെയും അറസ്റ്റ് ചെയ്തിരുന്നു. ചോവിനെ പിന്നീട് പൊലീസ് സേനയിൽനിന്ന് പിരിച്ചുവിട്ടു. തുടരന്വേഷണം നേരിടുന്ന മറ്റു മൂന്നു പേരെയും പുറത്താക്കിയിട്ടുണ്ട്. 

Tags:    
News Summary - George Floyd family receives 27 million dollar settlement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.