ഓട്ടവ: യാത്രക്കിടെ മയങ്ങിയ യാത്രക്കാരിയെ വിമാനത്തിൽ ഉറങ്ങാൻവിട്ട് ജീവനക്കാർ സ ്ഥലംവിട്ടു. കാനഡയിലെ ക്യുബെക് നഗരത്തിൽനിന്ന് ടോറേൻറായിലേക്ക് എയർ കാനഡ വി മാനത്തിൽ യാത്ര ചെയ്ത ടിഫാനി ആഡംസിനാണ് ദുരനുഭവം. രാത്രിയിൽ ടോറേൻറായിലെത്തിയ വിമാനത്തിൽനിന്ന് യാത്രക്കാർ ഇറങ്ങുേമ്പാൾ ടിഫാനി ഉറക്കത്തിലായിരുന്നു. ഇതു ശ്രദ്ധിക്കാെത വിളക്കണച്ച് പൈലറ്റ് ഉൾപ്പെടെ ഇറങ്ങിപ്പോയി.
മണിക്കൂറുകൾ കഴിഞ്ഞ് അർധരാത്രിയോടെ ഉണരുേമ്പാൾ തണുത്തുറഞ്ഞ് സീറ്റ് ബെൽറ്റിട്ട നിലയിലായിരുന്നു അവർ. കൂരിരുട്ടായതിനാൽ ഒന്നും മനസ്സിലായില്ലെങ്കിലും വൈകാതെ സ്വബോധം വീണ്ടെടുത്ത് മൊബൈൽ ഫോണിൽ സുഹൃത്തിനെ വിളിച്ചു. ഒരു മിനിറ്റ് സംസാരിക്കുേമ്പാഴേക്ക് ഫോൺ സ്വിച്ച് ഓഫായതോടെ മരണം മുന്നിൽകണ്ടു. വിമാനത്തിെൻറ എൻജിൻ ഓഫായതിനാൽ ചാർജ് ചെയ്യാനായില്ലെന്നും ടിഫാനി പറയുന്നു.
അതിനിടെ, കോക്പിറ്റിലെത്തി ഒരു ടോർച്ച് സംഘടിപ്പിച്ച് എയർപോർട്ട് ജീവനക്കാരുടെ ശ്രദ്ധ ക്ഷണിക്കാൻ ശ്രമം നടത്തി. സുഹൃത്ത് അറിയിച്ചതനുസരിച്ച് എത്തിയ എയർപോർട്ട് ജീവനക്കാരാണ് വിമാനം തുറന്ന് ടിഫാനിയെ പുറത്തെത്തിക്കുന്നത്. സംഭവത്തിൽ എയർ കാനഡ അധികൃതർ മാപ്പപേക്ഷിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.