കാൻബറ: ‘ലിസ്റ്റീരിയ’ എന്ന ബാക്ടീരിയ അടങ്ങിയ മത്തൻ കഴിച്ച് ആസ്ട്രേലിയയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ചവരിൽ രണ്ടുപേർ ന്യൂ സൗത്ത് വെയ്ൽസിൽനിന്നും ഒരാൾ വിക്ടോറിയയിൽനിന്നുമാണ്. മധുരമുള്ള ഒരിനം മത്തൻ കഴിച്ചതിനെത്തുടർന്ന് ന്യൂ സൗത്ത് വെയ്ൽസിലെ 15 പേർക്കും രോഗബാധയേറ്റു.
മുറിച്ചുവെച്ച മത്തൻ മുതിർന്നവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ ഭക്ഷിക്കരുതെന്ന് അധികൃതർ ജാഗ്രത നിർദേശം നൽകി. ന്യൂ സൗത്ത് വെയ്ൽസിലെ ഗ്രിഫിത്ത് നഗരത്തിലെ തോട്ടത്തിൽനിന്നാണ് അണുബാധ പടർന്നുപിടിച്ചത്. ജനുവരിയിൽ തുടങ്ങിയ രോഗബാധയെത്തുടർന്ന് ആസ്േട്രലിയയിലെ സൂപ്പർ മാർക്കറ്റുകളിൽനിന്ന് ഇൗ മത്തനുകൾ പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.