അങ്കാറ: നിസാെൻറ മുൻ ചെയർമാൻ കാർേലാസ് ഗോൻ ജപ്പാനിൽനിന്ന് ലബനാനിലേക്ക് രക്ഷപ ്പെടാൻ വിമാനങ്ങൾ വാടകക്കെടുത്തത് തുർക്കി കമ്പനിയിലെ ജീവനക്കാരനെ സ്വാധീനിച്ചെ ന്ന് റിപ്പോർട്ട്. ഗോനിെൻറ പേര് ഉപയോഗിക്കാതെയാണ് രണ്ടു വിമാനങ്ങൾ ചാർട്ട് ചെയ ്തതെന്നും ജീവനക്കാരനാണ് കമ്പനിയുടെ അനുമതിയില്ലാതെ ഇത് ചെയ്തതെന്നും തുർക്കി എയർലൈൻ സ്ഥാപനം വ്യക്തമാക്കി.
രണ്ടു സ്വകാര്യ ജെറ്റുകളാണ് വാടകക്കെടുത്തത്. ദുബൈയിൽനിന്ന് ജപ്പാനിലെ ഒസാക്കയിലേക്കും അവിടെനിന്ന് ഇസ്തംബൂളിലേക്കും ഒരു ജെറ്റ് ഉപയോഗിച്ചപ്പോൾ ഇസ്തംബൂളിൽനിന്ന് ലബനാനിലെ ബൈറൂതിലേക്കാണ് മറ്റൊരു വിമാനം ഉപയോഗപ്പെടുത്തിയത്.
ഗോനിെനതിെര ഇൻറർപോൾ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റക്കാണ് രക്ഷപ്പെടൽ ആസൂത്രണം ചെയ്തതെന്നും ഭാര്യ കരോളിനോ മറ്റു കുടുംബാംഗങ്ങൾേക്കാ അറിവില്ലായിരുന്നുവെന്നും കാർലോസ് ഗോൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.