പാരീസ്: പ്രശസ്ത ബ്രിട്ടീഷ് ഫോേട്ടാഗ്രാഫർ ഡേവിഡ്ഹാമിൽട്ടണെ പാരീസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 83 വയസായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വീട്ടിൽ ആളനക്കമില്ലാത്തതു കണ്ട് സംശയം തോന്നിയ അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.
അശ്ലീലമോ കലയോ എന്ന ചോദ്യമുയർത്തുന്ന തരത്തിൽ കൗമാരക്കാരായ പെൺകുട്ടികളുടെ ഫോേട്ടാകളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഫാഷൻ മാഗസിനുകളിലാണ് ഹാമിൽട്ടണിെൻറ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്.
1933ൽ ലണ്ടനിലാണ് ജനനമെങ്കിലും കൂടുതൽ കാലം ചെലവഴിച്ചത് പാരീസിലാണ്. ആർകിടെക്ചർ പഠനത്തിന് ശേഷം എല്ലെ മാഗസിനിൽ ഡിസൈനറായി ജോലി തുടങ്ങി. ‘ഹാമിൽട്ടൺ ബ്ലർ’ എന്നറിയെപ്പടുന്ന വ്യക്തതയില്ലായ്മയായിരുന്നു അദ്ദേഹത്തിെൻറ ചിത്രങ്ങളുടെ പ്രത്യേകത. ഇരുണ്ട വെളിച്ചത്തിലുള്ള കൗമാരക്കാരികളായിരുന്നു അദ്ദേഹത്തിെൻറ ഫോേട്ടാകളിൽ നിറഞ്ഞത്.
തെൻറ ചിത്രങ്ങൾക്ക് മോഡലുകളായ നാലുപേരെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന ആരോപണത്തിൽ ഉൾെപ്പട്ട് വിവാദത്തിലായിരുന്നു ഹാമിൽട്ടൺ. എന്നാൽ ആരോപണം അദ്ദേഹം നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.