ജനീവ: എതിർലിംഗക്കാർക്ക് കൈകൊടുക്കാൻ വിസമ്മതിച്ച മുസ്ലിം ദമ്പതികൾക്ക് സ്വിറ്റ്സർലൻഡ് പൗരത്വം വിലക്കി. ലിംഗനീതി അംഗീകരിക്കാത്തതിനാണ് പൗരത്വം നിഷേധിച്ചതെന്ന് ലോസേൻ മുനിസിപ്പൽ അധികൃതർ വ്യക്തമാക്കി.
പൗരത്വത്തിന് രാജ്യംവെച്ച നിബന്ധനകൾ പാലിച്ചോയെന്ന് ദമ്പതികേളാട് ചോദിച്ചിരുന്നുവെന്നും എതിർലിംഗക്കാരുമായി കൈകൊടുക്കാൻ ഇവർ തയാറായില്ലെന്നും മേയർ ഗ്രിഗർ ജുനോഡ് പറഞ്ഞു.
വിശ്വാസത്തിെൻറ ഭാഗമായാണ് ഇത് ചെയ്തതെന്ന ചോദ്യത്തിന് രാജ്യത്തിെൻറ ഭരണഘടനയും സമത്വവുമാണ് മതഭ്രാന്തിനെക്കാൾ പ്രധാനമെന്നായിരുന്നു മറുപടി. ഇതേവിഷയത്തിൽ 2016ലും സ്വിറ്റ്സർലൻഡിൽ പ്രശ്നങ്ങളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.