ഇസ്തംബൂള്‍ നിശാക്ളബ് ആക്രമണം:  പ്രതിയെ തിരിച്ചറിഞ്ഞതായി  തുര്‍ക്കി വിദേശകാര്യമന്ത്രി 

അങ്കാറ: പുതുവത്സരാഘോഷത്തിനിടെ ഇസ്തംബൂളിലെ നിശാക്ളബ് ആക്രമിച്ച് 39 പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലൂത് കവുസൊഗ്ലു അറിയിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലേ ഭീകരാക്രമണത്തിന്‍െറ കാരണത്തെക്കുറി
ച്ച് നിഗമനത്തിലത്തൊന്‍ കഴിയൂവെന്നും അനദൊലു വാര്‍ത്ത ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. 

പ്രതിയുടെ വസതിയിലും പൊലീസ് പരിശോധന നടത്തി. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.  ആക്രമണത്തോടനുബന്ധിച്ച് 30 പേരെ കസ്റ്റഡിയിലെടുത്തു. അതിനിടെ, തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ മൂന്നു മാസത്തേക്കുകൂടി നീട്ടാന്‍ പാര്‍ലമെന്‍റ് അനുമതിനല്‍കി. ജനുവരി 19 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുകയെന്ന് അനദൊലു റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 15ലെ സൈനിക അട്ടിമറിശ്രമത്തെ തുടര്‍ന്നാണ് തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.  

Tags:    
News Summary - Istambul new year blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.