ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ വംശജയായ മുസ്ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയതിനുശേഷം കൊലപ്പെടുത്തി. സെലിൻ ദുഖ്റാൻ എന്ന 19കാരിയാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. സൗത്ത് വെസ്റ്റ് ലണ്ടനിനെ കിങ്സ്റ്റൺ അപോൺ തെംസിലെ ഒരു വലിയ വീട്ടിൽ വായമൂടി, കൈകൾ ബന്ധിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബന്ധനസ്ഥയായ നിലയിൽ മറ്റൊരു പെൺകുട്ടിയെയും അവിടെ കണ്ടെത്തി.
ഇൗമാസം 19നായിരുന്നു സംഭവം. മുജാഹിദ് അർഷിദ് എന്ന 33കാരനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇയാൾെക്കതിെര വിംബ്ൾഡൺ മജിസ്ട്രേറ്റ് കോടതി തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊല എന്നീ കുറ്റങ്ങൾ ചുമത്തി. കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നതും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. കൃത്യത്തിൽ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി വിൻസൻറ് തപ്പു എന്ന 28കാരനെതിെരയും തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തി.
കൊല്ലപ്പെട്ട പെൺകുട്ടിക്ക് അറബ് യുവാവുമായുള്ള ബന്ധമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രോസിക്യൂട്ടർ ബിനിത റോസ്കോ പറഞ്ഞു. പെൺകുട്ടി ഇന്ത്യൻ മുസ്ലിം ആയതിനാൽ യുവാവിെൻറ വീട്ടുകാർ ഇതിനെ എതിർത്തിരുന്നുവത്രെ. ദുഖ്റാനിെൻറ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പ്രതികളെ ജഡ്ജി ജെയിംസ് ഹെേൻറഴ്സൺ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.