ഫ്ലോറിഡ: ഫ്ലോറിഡ നേവൽ ബേസിൽ വെടിവെപ്പ് നടത്തിയത് സൗദി സൈനികവിദ്യാർഥിയെന്ന് അധികൃതർ. വെള്ളിയാഴ്ച നടന്ന വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെടുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഹമ്മദ് മുഹമ്മദ് അൽ ഷംറാനിയാണ് വെടിവെപ്പ് നടത്തിയത്. ഷംറാനിയും കൊല്ലപ്പെട്ടു. ക്ലാസ് മുറിയിൽ കൈത്തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.
ദിവസങ്ങൾക്കിടെ അമേരിക്കൻ നാവികമേഖലയിൽ നടന്ന രണ്ടാമത്തെ വെടിവെപ്പാണ് ഫ്ലോറിഡയിലേത്. രണ്ടു ദിവസം മുമ്പ് പേൾ ഹാർബറിൽ സൈനികൻ നടത്തിയ വെടിവെപ്പിൽ രണ്ടു പേർ മരിച്ചിരുന്നു. കൊലയാളി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.
ഫ്ലോറിഡ വെടിവെപ്പിനു പിന്നിൽ ഭീകരബന്ധം ഉണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് എഫ്.ബി.ഐ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.