ലണ്ടൻ: റഷ്യയുമായി ബന്ധമുള്ള നിരവധി പേജുകളും ഗ്രൂപ്പുകളും അക്കൗണ്ടുകളും ഡിലീറ്റ് ചെയ്തതായി ഫേസ്ബുക് അധികൃതർ. വ്യാജവാർത്തകൾ തടയുന്നതിെൻറ ഭാഗമായാണ് നടപട ി.
ഫേസ്ബുക്, ഇൻസ്റ്റഗ്രാം പൊതുയിടങ്ങളിൽ രണ്ട് ഗ്രൂപ്പുകൾ കമ്പനിയുടെ നയങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾനടത്തിയത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണിത്. നാറ്റോവിരുദ്ധ പരാമർശങ്ങളാണ് ഇവരുടെ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തത്. മറ്റുള്ളവരിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഇത്തരം പരാമർശങ്ങൾ ഭാവിയിലും നീക്കംചെയ്യുമെന്നും ഫേസ്ബുക് വ്യക്തമാക്കി.
റഷ്യൻ മാധ്യമമായ സ്പുട്നികിെൻറ ജീവനക്കാരുമായി ബന്ധപ്പെട്ടതാണ് ഇൗ അക്കൗണ്ടുകളെന്നും റിപ്പോർട്ടുണ്ട്. ഇൗ പേജുകൾ എട്ടുലക്ഷത്തോളം ആളുകൾ പിന്തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.