കൈറോ: മാർച്ചിൽ നടക്കുന്ന ഇൗജിപ്ഷ്യൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാവുമെന്ന് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം സീസി കൈറോവിൽ നടത്തിയത്. നേരത്തേതന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അദ്ദേഹം സൂചന നൽകിയിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പിൽ സീസിക്കെതിരെ സ്ഥാനാർഥിയാകുമെന്ന് മുൻ ഇൗജിപ്ഷ്യൻ സൈനിക മേധാവി ജനറൽ സമി അനാനും അറിയിച്ചു. മാർച്ച് 26 മുതൽ 28 വരെയാണ് തെരഞ്ഞെടുപ്പ്. സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി ജനുവരി 29നാണ്. പ്രതിപക്ഷ നേതാവും മനുഷ്യാവകാശ പ്രവർത്തകനും ഖാലിദ് അലി, ബഹിരാകാശ ശാസ്ത്രഞജൻ എസ്സാം ഹെഗ്ഗി എന്നിവരും സ്ഥാനാർഥിയാകുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
അറബ് വസന്താനന്തരം തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മുഹമ്മദ് മുർസിയെ 2013ൽ അട്ടിമറിയിലൂടെ പുറത്താക്കിയാണ് സീസി അധികാരത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.