ആഡിസ് അബബ: 157 പേരുടെ മരണത്തിനിടയാക്കി തകർന്നുവീണ ഇത്യോപ്യൻ എയർലൈൻസിെൻറ ബോയ ിങ് 737 മാക്സ് എട്ട് വിമാനത്തിെൻറ ബ്ലാക്ബോക്സ് കണ്ടെത്തി. ഇത്യോപ്യൻ തലസ്ഥാനമാ യ ആഡിസ് അബബയിൽനിന്ന് കെനിയയുടെ തലസ്ഥാനമായ നൈറോബിയിേലക്ക് പുറപ്പെട്ട വിമാനമാണ് ഞായറാഴ്ച രാവിലെ ടേക്ഒാഫ് ചെയ്തയുടൻ ആഡിസ് അബബ വിമാനത്താവളത്തിന് സമീപം തകർന്നുവീണത്.
നൈറോബിയിൽ നടക്കുന്ന െഎക്യരാഷ്ട്ര സഭ പരിസ്ഥിതി സമ്മേളനത്തിൽ പെങ്കടുക്കാൻ പോകുന്ന പ്രതിനിധികളായിരുന്നു വിമാനത്തിൽ കൂടുതലും. തിങ്കളാഴ്ച തുടങ്ങിയ സമ്മേളനം മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ചു. അപകടത്തിൽ െഎക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് അനുശോചനം രേഖപ്പെടുത്തി. അപകടത്തെ തുടർന്ന് ഇത്യോപ്യ, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ബോയിങ് 737 മാക്സ് എട്ട് വിമാനങ്ങളുടെ സർവിസ് നിർത്തിവെച്ചു. ഒക്ടോബറിൽ ഇന്തോനേഷ്യയിലെ ലയൺ എയറിെൻറ ഇതേ വിമാനം തകർന്ന് 189 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.