ജറൂസലം: ജറൂസലമിലെ ക്രിസ്ത്യൻ വിശുദ്ധ കേന്ദ്രം ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര് അടച്ചുപൂട്ടി. തീര്‍ഥാടന കേന്ദ്രത്തിന് ഇസ്രായേല്‍ വസ്തുനികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മുന്നറിയിപ്പൊന്നും ഇല്ലാതെ പള്ളി അടച്ചുപൂട്ടിയത്. ഇത് ക്രിസ്തുമതത്തെ ഇസ്രായേലില്‍നിന്ന് തുടച്ചുനീക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമമാണെന്ന് ക്രൈസ്തവ സഭകളുടെ നേതാക്കന്മാർ ആരോപിച്ചു.
ക്രിസ്ത്യന്‍ മത വിശ്വാസ പ്രകാരം വളരെ പ്രധാനപ്പെട്ടതാണ് പള്ളി. കുരിശില്‍ തറക്കപ്പെട്ട ക്രിസ്തുവിനെ അടക്കംചെയ്ത് ഉയിർത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് പള്ളി നിർമിക്കുകയായിരുന്നു. പിന്നീട് ഇത് ക്രൈസ്തവരുടെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രമായി മാറി. തീർഥാടന കേന്ദ്രത്തെ വാണിജ്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇസ്രായേലി അധികൃതര്‍ വസ്തു നികുതി ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.