ലണ്ടൻ: ഗ്രെൻഫെൽ ടവറിൽ വൻ അഗ്നിബാധയുണ്ടായതിന് പിന്നാലെ ബഹുനില കെട്ടിടങ്ങളിലെ സുരക്ഷ സംബന്ധിച്ച പരിശോധനകൾ കർശനമാക്കി ലണ്ടൻ ഭരണകൂടം. ആവശ്യമായ സുരക്ഷയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലണ്ടനിലെ അഞ്ച് ബഹുനില കെട്ടിടങ്ങൾ പൂർണമായി ഒഴിപ്പിച്ചു.
അഞ്ച് ബഹുനില കെട്ടിടങ്ങളിലായി 800 ലേറെ കുടുംബങ്ങളാണ് താമസിച്ചിരുന്നത്. അഗ്നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇൗ കെട്ടിടങ്ങളിലെ അഗ്നി സുരക്ഷാ സംവിധാനങ്ങളിൽ പോരായ്മയുണ്ടെന്ന് കണ്ടെത്തിയതിനാലാണ് നടപടിയെന്ന് കാംഡെൻ കൗൺസിൽ ലീഡർ ജോർജിയ ഗൗൾഡ് വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. അഗ്നിശമനസേന വൈകാതെ തന്നെ ഇൗ ബഹുനില കെട്ടിടങ്ങളിൽ സുരക്ഷ ഒരുക്കും.ഇതിന് ശേഷം താമസക്കാർക്ക് കെട്ടിടങ്ങളിലേക്ക് തിരിച്ച് വരാൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജൂൺ 14ന് പുലർച്ചെ ഉണ്ടായ ഗ്രെൻഫെൽ അഗ്നിബാധയിൽ 79 പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തീപിടിത്തത്തിൽ കെട്ടിടം പൂർണമായും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.