ലണ്ടൻ: ബ്രെക്സിറ്റ് നടപടികൾ എളുപ്പമാക്കാൻ പാർലമെൻറ് ഒക്ടോബർ 14വരെ നിർത്തി െവച്ച നടപടി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ജഡ്ജി തള്ളി. സ്കേ ാട്ടിഷ് ജഡ്ജി റെയ്മണ്ട് ദൊഹേർതിയാണ് ഹരജി തള്ളിയത്. സർക്കാർ ബ്രെക്സിറ്റുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇടക്കാല സ്റ്റേ വേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ജഡ്ജി വ്യക്തമാക്കി.
ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പാക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസെൻറ ലക്ഷ്യം. കരാറില്ലാതെ യൂറോപ്യൻ യൂനിയനിൽനിന്ന് പിന്മാറാനുള്ള ഏക വഴിയേ ഇനി ബ്രിട്ടെൻറ മുന്നിലുള്ളൂ. അത് എതിർക്കുന്നവരെ ഒതുക്കുകയാണ്. ഇതിനാണ് ബോറിസ് ജോൺസൺ പാർലമെൻറ് നടപടികൾ നിർത്തിവെക്കാൻ രാജ്ഞിയുടെ അനുമതി തേടിയത്.
രാജ്ഞിയത് നിരുപാധികം അംഗീകരിക്കുകയും ചെയ്തു. അപേക്ഷ സ്വീകരിക്കുകയല്ലാതെ രാജ്ഞിക്കു മുന്നിൽ മറ്റ് മാർഗങ്ങളില്ലായിരുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനിടെ, ബ്രെക്സിറ്റ് തടയാനുള്ള എം.പിമാരുടെ നീക്കങ്ങൾക്ക് ബോറിസ് മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.