ലേബര്‍ പാര്‍ട്ടി നേതൃമാറ്റം: വോട്ടെടുപ്പ് തുടങ്ങി

ലണ്ടന്‍: ബ്രിട്ടനിലെ പ്രബല പ്രതിപക്ഷകക്ഷിയായ ലേബര്‍ പാര്‍ട്ടി തലപ്പത്തുനിന്ന് ജെറമി കോര്‍ബിനെ മാറ്റുന്നത് സംബന്ധിച്ച വോട്ടെടുപ്പിന് തിങ്കളാഴ്ച തുടക്കമായി. പാര്‍ട്ടിയുടെ ഭാവിയെതന്നെ ബാധിക്കുന്നതാണ് വോട്ടെടുപ്പെന്നാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടിയിലെ ഭിന്നിപ്പ് വോട്ടെടുപ്പോടെ രൂക്ഷമാകുമെന്നും ആശങ്കയുണ്ട്. കോര്‍ബിന്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ പാര്‍ലമെന്‍റ് അംഗമായ ഓവന്‍ സ്മിത്ത് പാര്‍ട്ടി തലപ്പത്തത്തെും.

കോര്‍ബിന്‍െറ സംഘത്തിലെ മുന്‍ അംഗമായ സ്മിത്ത് സോഷ്യലിസ്റ്റ് വിപ്ളവം വാഗ്ദാനം ചെയ്താണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ബാലറ്റിലൂടെയും ഓണ്‍ലൈനായും പാര്‍ട്ടി അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമുണ്ടാകും. സെപ്റ്റംബര്‍ 21 വരെയാണ് തെരഞ്ഞെടുപ്പിനുള്ള സമയം. കോര്‍ബിന് ട്രേഡ് യൂനിയന്‍ സംഘടനകളുടെ പിന്തുണയുണ്ടെങ്കിലും പാര്‍ട്ടിയിലെ പാര്‍ലമെന്‍റ് അംഗങ്ങളുടെ പിന്തുണ പൂര്‍ണമായും ലഭിച്ചിട്ടില്ല. 80 ശതമാനം എം.പിമാരും നേതൃത്വത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടതായി നേരത്തേ വെളിപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ 24ന് ലിവര്‍പൂളില്‍ നടക്കുന്ന സ്പെഷല്‍ കോണ്‍ഗ്രസിലാണ് വോട്ടെടുപ്പ് ഫലം പുറത്തുവിടുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.