റഷ്യയിലെ സ്‌കൂളിൽ വെടിവെപ്പ്‌; 13 മരണം, നിരവധി പേർക്ക്‌ പരിക്ക്‌

മോസ്‌കോ: റഷ്യയിലെ ഇഷെസ്ക്‌ നഗരത്തിലെ സ്‌കൂളിൽ അക്രമി നടത്തിയ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് പേർ വിദ്യാർഥികളാണ്. നിരവധി പേർക്ക്‌ പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിനുശേഷം അക്രമി സ്വയം വെടിവെച്ച്‌ മരിക്കുകയും ചെയ്തു.

ആയിരത്തിലേറെ കുട്ടികളുള്ള സ്കൂളിലാണ് വെടിവെപ്പുണ്ടായത്. അക്രമത്തിന്‍റെ കാരണമെന്തെന്ന് അവ്യക്തമാണ്. 

ക്ലാസ്മുറികളിൽ രക്തം ചിതറിയതിന്‍റെയും ചുമരുകളിൽ വെടിയേറ്റ ദ്വാരങ്ങളുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകളിലുണ്ട്.


കൊല്ലപ്പെട്ടവരിൽ രണ്ട് അധ്യാപകരും രണ്ട് സുരക്ഷാ ജീവനക്കാരും ഉൾപ്പെടും. സ്കൂൾ കെട്ടിടത്തിൽ നിന്ന് മുഴുവൻ വിദ്യാർഥികളെയും ജീവനക്കാരെയും പുറത്തെത്തിച്ചിട്ടുണ്ട്.

നാസി ചിഹ്നം പതിച്ച ടീഷർട്ടും മുഖംമൂടിയും ധരിച്ചാണ് അക്രമി സ്കൂളിനകത്ത് കടന്നത്. രണ്ട് തോക്കുകൾ ഇയാളുടെ കൈയിലുണ്ടായിരുന്നുവെന്നും അധികൃതരെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Tags:    
News Summary - Deadly gun attack at Russian school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.