Image: AP

അഫ്ഗാനിസ്ഥാനിൽ സ്കൂളിന് സമീപം സ്ഫോടനം; 25 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തായി ആഭ്യന്തര മന്ത്രാലയം. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും വിദ്യാർഥികളടക്കമുണ്ടെന്നും റിപ്പോർട്ടുണ്ട്.

പടിഞ്ഞാറൻ കാബൂൾ ജില്ലയായ ദശ്ത്-ഇ-ബർച്ചിയിലെ ജനനിബിഡമായ മേഖലയിലാണ് സ്ഫോടനമുണ്ടായത്. അടുത്തയാഴ്ച ആഘോഷിക്കാനിരിക്കുന്ന ഈദ്-അൽ-ഫിത്തറിനു മുമ്പായുള്ള ഷോപ്പിങ്ങിന് എത്തിയ പ്രദേശവാസികൾക്ക് നേരെയാണ് സ്ഫോടനം നടന്നത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ആക്രമണത്തിെൻറ ഉത്തരവാദിത്തം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല.

'ദുഃഖകരമായ സംഭവമാണ്. മരിച്ച 25 പേരെയും പരിക്കേറ്റ 52ഒാളം ആളുകളെയും മേഖലയിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്'. -ആഭ്യന്തര മന്ത്രാലയ വക്താവ് താരെക് അരിയൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അമേരിക്കൻ സൈന്യം രാജ്യത്തുനിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അക്രമണമുണ്ടായത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും പിടിമുറക്കുന്നു എന്നതിെൻറ സൂചനയാണ് സ്ഫോടനം നൽകുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. 

Tags:    
News Summary - bomb attack on Afghanistan school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.