മഹാമാരിപോലെ പടരുന്ന കോവിഡ്-19നെ തടയാൻ കർക്കശ നടപടികളുമായി ലോക രാജ്യങ്ങൾ മു ന്നോട്ട്. അതിർത്തികൾ മുദ്രവെച്ചും യാത്രാവിലക്ക് ഏർപ്പെടുത്തിയും വിമാനത്താവളങ്ങൾ അടച്ചിട്ടുമാണ് ഭൂരിഭാഗം രാജ്യങ്ങളും കരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതൽ വ്യോമഗതാഗതം പൂർണമായി നിർത്തിവെക്കുകയാണെന്ന് അൽജീരിയ. ലണ്ടനിൽ ഭൂഗർഭറെയിൽപ്പാതകളും കടകളും സ്കൂളുകളും അടച്ചു.
തദ്ദേശീയവരല്ലാത്തവരെ മാർച്ച് 15 മുതൽ രണ്ടാഴ്ചത്തേക്ക് രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് 55 വൈറസ് കേസുകൾ സ്ഥിരീകരിച്ച അർജൻറീനയും പ്രഖ്യാപിച്ചിരുന്നു. മാർച്ച് 16 മുതൽ യു.എസിലേക്കും യൂറോപ്പിലേക്കുമുള്ള വിമാനസർവിസുകൾ റദ്ദാക്കുകയും ചെയ്തു.
വ്യാഴാഴ്ച മുതൽ വിദേശ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശനമില്ലെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൺ വ്യക്തമാക്കി. രാജ്യത്തിനു പുറത്തേക്ക് പൗരന്മാർ സന്ദർശിക്കുന്നതിനും വിലക്കുണ്ട്. ഒാസ്ട്രിയയിൽ അതിർത്തിപരിശോധനകൾ കർക്കശമാക്കി. യു.കെ ഒഴിെക യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസ് ബംഗ്ലാദേശും റദ്ദാക്കി.
വെനിസ്വേലയും ബ്രസീലും അതിർത്തികൾ ഭാഗികമായി അടച്ചു. അതിർത്തികളിൽ സുരക്ഷാപരിശോധനയും ശക്തമാക്കി. നൂറുകണക്കിന് വെനിസ്വേലൻ കുടിയേറ്റക്കാരാണ് ബ്രസീൽ അതിർത്തി കടക്കാറ്. തുർക്കിയുമായുള്ള അതിർത്തി അടച്ച ബൾഗേറിയ അനധികൃതമായി പ്രവേശിച്ചവരെ പുറത്താക്കുകയും ചെയ്തു. കാനഡയും ചിലിയും അതിർത്തികൾ അടച്ച് സുരക്ഷിതമാക്കി.
ഇറ്റലിയിൽ ആരോഗ്യ ജീവനക്കാരും വൈറസ് ബാധിതർ
ഇറ്റലിയിൽ ആയിരക്കണക്കിന് മെഡിക്കൽ ജീവനക്കാരെ വൈറസ് ബാധിച്ചു. ആരോഗ്യമേഖലയിലെ 2629 ജീവനക്കാരെ രോഗം ബാധിച്ചുവെന്നാണ് റിപ്പോർട്ട്. വൈറസ് മൂലം ഇറ്റലിയിൽ 3200 പേരാണ് മരിച്ചത്. രോഗം ഭീതിദമായ രീതിയിൽ പടർന്നുപിടിക്കുേമ്പാഴും ജീവനക്കാർ മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെയാണ് രോഗികളെ പരിചരിക്കുന്നത്. അതേസമയം, രോഗബാധ ഏറ്റവും കൂടുതൽ കണ്ടെത്തിയ ചൈനയിൽ ആരോഗ്യമേഖലയിലെ 3.8 ശതമാനം പേരിൽ മാത്രമാണ് വൈറസ് സ്ഥിരീകരിച്ചത്. 60 ശതമാനവും വൈറസിെൻറ പ്രഭവകേന്ദ്രമായ വൂഹാനിലായിരുന്നു.
ചൈനക്കുശേഷം വൈറസ് ഏറ്റവും കൂടുതൽ നാശം വിതച്ചത് ഇറ്റലിയിലാണ്. ബുധനാഴ്ച 24 മണിക്കൂറിനിടെ 475 മരണമാണ് അവിടെ റിപ്പോർട്ട് ചെയ്തത്. ആരോഗ്യമേഖലയിൽ ജോലിയെടുക്കുന്നവരിൽ എത്രപേർ വൈറസ് ബാധിച്ച് മരിച്ചുവെന്നതിെൻറ ഔദ്യോഗിക കണക്കുകൾ ലഭ്യമല്ല. പകർച്ചവ്യാധി പെരുകുേമ്പാഴും ഇറ്റലിയിൽ മാസ്കുകൾ സുലഭമല്ല. സർക്കാർ അത് ഉൽപാദിപ്പിക്കാനുള്ള ശ്രമവും നടത്തുന്നില്ല.
ബേണിയർക്ക് കോവിഡ്
ഇ.യു മുഖ്യദൂതൻ മൈക്കൽ ബേണിയർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ബ്രെക്സിറ്റിൽ ബ്രിട്ടനും യൂറോപ്യൻ യൂനിയനും തമ്മിലുള്ള രണ്ടാംഘട്ട ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത് ഇദ്ദേഹമായിരുന്നു. ബേണിയർ തന്നെയാണ് കോവിഡ് പരിശോധന പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചവരും നിരീക്ഷണത്തിലുള്ളവരും വിഷമഘട്ടം ഒരുമിച്ചു നേരിടുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.