തെഹ്റാന്‍: ഇറാൻ ആക്രമണത്തിന് തുനിഞ്ഞാൽ തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങൾ തകർക്കുമെന്ന യു.എസ് പ്രസിഡൻറ് ഡോണാൾ ഡ് ട്രംപിൻെറ ഭീഷണിക്ക് തക്ക മറുപടിയുമായി ഇറാൻ.
ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടലിന് യു.എസിന് ധൈര്യമില്ലെന് ന് വ്യക്തമാക്കിയ സൈനിക തലവൻ മേജർ ജനറൽ അബ്ദുൽ റഹീം മൗസവി, ഏറ്റുമുട്ടുേമ്പാൾ അഞ്ചും രണ്ടും എവിടെയെന്ന് അവർക്ക് മനസിലാകുമെന്നും പറഞ്ഞു. ‘ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു ഏറ്റുമുട്ടലിൽ, അമേരിക്കക്കാര്‍ക്ക് ഞങ്ങളെ നേരിടാന്‍ ധൈര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഏറ്റുമുട്ടുമ്പോള്‍ അഞ്ചും രണ്ടും അക്കങ്ങൾ എവിടെയാണെന്ന് അവർക്ക് വ്യക്തമാകും - അദ്ദേഹം പറഞ്ഞതായി ഔദ്യോഗിക വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
‘കോട്ട് ധരിച്ച ഭീകരനാണ്’ ട്രംപെന്ന് ഇറാൻ വാർത്താ വിനിമയ മന്ത്രി മുഹമ്മദ് ജവാദ് അസാരി ജറോമി ട്വിറ്ററിൽ പ്രതികരിച്ചു.
രാജ്യത്തിൻെറ സാസ്‌കാരിക പ്രദേശങ്ങളെ ലക്ഷ്യമിടുെനന്നെ ട്രംപിൻെറ പ്രസ്താവന യുദ്ധകുറ്റമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.