തെഹ്റാൻ: പശ്ചിമേഷ്യൻ മേഖലയിൽ ഇങ്ങനെയൊരു ഭീതിനിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കണമ െന്നുതന്നെയായിരിക്കണം 2015ൽ ഇറാനുമായി ഒപ്പുവെച്ച ആണവ കരാറിൽനിന്ന് ഏകപക്ഷീയമാ യി പിൻമാറുേമ്പാൾ യു.എസ് ആഗ്രഹിച്ചത്. ഉത്തര കൊറിയക്കും ചൈനക്കും ശേഷം യു.എസ് മുന്നി ൽനിർത്തിയ പ്രതിയോഗിയാണ് ഇറാൻ. ഇനിയൊരു യുദ്ധത്തിലേക്കു ലോകത്തെ തള്ളിവിടുന്ന രീ തിയിലേക്ക് യു.എസ് ചുവടുവെക്കുമോ എന്ന ആശങ്കയിലാണ് ലോകം.
സംഭവിച്ചാൽ തന്നെയു ം ആ ചുവടുവെപ്പ് അൽപം ശ്രദ്ധയോടെയായിരിക്കുമെന്നാണ് പരസ്യമായി യുദ്ധം പ്രഖ്യാപി ക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നടപടി നൽകുന്ന സൂചന.
ആണവ കരാറിൽനിന്നുള്ള പിൻമാറ്റത്തിനു ശേഷം ഉപരോധങ്ങളിൽ വലയുേമ്പാഴും യു.എസിെൻറ മുന്നിൽ പരമാധികാരം അടിയറവെക്കില്ലെന്ന് ഇറാനും പറയുന്നു. കരാർ സംരക്ഷിക്കാൻ സഖ്യകക്ഷികളായ ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ യൂനിയനും തയാറാകാത്ത സാഹചര്യത്തിൽ യുറേനിയം സമ്പുഷ്ടീകരണത്തിെൻറ തോത് വർധിപ്പിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്.
ഇറാനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തുന്നതിന് യു.എസ് നീക്കം ശക്തമാണ്. ഈ വർഷം ഏപ്രിൽ എട്ടിനാണ് ഇറാൻ റെവല്യൂഷനറി ഗാർഡിനെ ഭീകരസംഘടനയായി മുദ്രകുത്തിയത്. മറ്റൊരു രാജ്യത്തിെൻറ സൈനികശക്തിക്കെതിരെ ആദ്യമായാണ് യു.എസ് ഇത്തരമൊരു നടപടിക്ക് തുനിയുന്നത്. പശ്ചിമേഷ്യയിലും അഫ്ഗാനിസ്താനിലും വിന്യസിച്ച യു.എസ് സൈന്യം ഭീകരസാന്നിധ്യമാണെന്ന് ഇറാനും തിരിച്ചടിച്ചു. യു.എസിെൻറ വൈരം അവിടെയും അവസാനിച്ചില്ല. മേയ് അഞ്ചിന് പശ്ചിമേഷ്യയിലേക്ക് സായുധസേനയെയും യുദ്ധവിമാനങ്ങളും അയക്കുമെന്ന് യു.എസ് സുരക്ഷ ഉപദേഷ്ടാവ് പ്രഖ്യാപിച്ചു.
യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ, തിരിച്ചടിയുണ്ടായാൽ ഏതുവിധേനയും ചെറുക്കുമെന്നും നയം വ്യക്തമാക്കിയ ട്രംപ് ഭരണകൂടം ഏതുനിമിഷവും ഇറാൻ തങ്ങളെ ആക്രമിക്കാൻ കോപ്പുകൂട്ടുകയാണെന്ന വാദവും ഉന്നയിച്ചു. പറഞ്ഞപോലെ രണ്ടുദിവസത്തിനകം ബി-52 ബോംബറുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും പശ്ചിമേഷ്യയിലെത്തി. മേയ് എട്ടിന്, അതായത് ആണവ കരാറിൽനിന്ന് യു.എസ് പിൻമാറ്റത്തിെൻറ വാർഷിക ദിനത്തിൽ യുറേനിയം സമ്പുഷ്ടീകരണം വർധിപ്പിക്കുമെന്ന് ഇറാൻ അറിയിച്ചു. എന്നാൽ, ആണവ കരാറിലെ മറ്റ് വ്യവസ്ഥകൾ പാലിക്കുമെന്നും വ്യക്തമാക്കി.
അതേദിവസം ഇറാെൻറ ഉരുക്ക്-ഖനന മേഖലക്ക് ട്രംപ് ഭരണകൂടം പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ഒപ്പം എണ്ണ, ബാങ്കിങ് മേഖലകളെയും ഉപരോധത്താൽ ഞെരുക്കുമെന്ന് മുന്നറിയിപ്പു നൽകി. ഷം ഇറാനിൽനിന്ന് എണ്ണ വാങ്ങുന്ന രാഷ്ട്രങ്ങളെയും ഭീഷണിപ്പെടുത്തി. ഇക്കഴിഞ്ഞ മേയ് 12ന് യു.എ.ഇയിലെ എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിെൻറ ഉത്തരവാദിത്തം യു.എസ് ഇറാനുമേൽ ആരോപിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ വഷളായി. ഒപ്പം ലോകം വീണ്ടുമൊരു യുദ്ധത്തിലേക്കെന്ന ഭീതിയും ഉണർന്നു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി നിഷേധിച്ചു.
ജൂൺ 13ന് യു.എസ്-ഇറാൻ വൈരം അവസാനിപ്പിക്കാനുള്ള ശ്രമവുമായി ജപ്പാൻ പ്രധാനമന്ത്രി ഇറാനിലെത്തി. അന്ന് ഒമാൻ ഉൾക്കടലിൽ ടാങ്കറുകൾക്കു നേരെ അജ്ഞാത ആക്രമണം നടന്നു. ഈ ആക്രമണത്തിനു പിന്നിലും ഇറാനാണെന്ന് യു.എസും സഖ്യരാജ്യങ്ങളും ഉറപ്പിച്ചു. ഇറാൻ അതും നിഷേധിച്ചു.
അതിനിടയിൽ പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുമെന്ന് യു.എസ് പ്രഖ്യാപിച്ചു. ഈ കലുഷിതസാഹചര്യത്തിലാണ് വ്യോമാതിർത്തി ലംഘിച്ച യു.എസ് ഡ്രോൺ ഇറാൻ സൈന്യം വെടിവെച്ചു വീഴ്ത്തുന്നത്.
അവസരം പാഴാക്കരുതെന്ന ഉത്തമബോധ്യമുള്ള ട്രംപ് ഇറാനെ ആക്രമിക്കാൻ സൈന്യത്തിന് നിർദേശം നൽകി. എന്നാൽ, വീണ്ടുവിചാരം വന്ന് ആ തീരുമാനം ഉപേക്ഷിക്കുകയും ചെയ്തു. പെട്ടെന്നുണ്ടാകുന്ന ഏതു നടപടിയും വൻ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും മുന്നോട്ടുള്ള ചുവടുവെപ്പ് ജാഗ്രതയോടെ വേണമെന്നും യു.എസ് സെനറ്റർമാർ ട്രംപിനെ ഉപദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.