ഒസാക: ദയവായി 2020ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇടപെടരുതെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദി മിർ പുടിനെ കളിയാക്കി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ജപ്പാനിലെ ഒസാകയിൽ നടക്കു ന്ന ജി20 ഉച്ചകോടിക്കിടെയായിരുന്നു ട്രംപിെൻറ തമാശ. കഴിഞ്ഞ ജൂലൈയിൽ ഹെൽസിങ്കിയിൽ നടന്ന സമ്മേളനത്തിനു ശേഷം ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണ്. 2016ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടുവെന്ന വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.
പുടിനോട് എന്തെങ്കിലും പ്രത്യേകമായി പറയാനുണ്ടോ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിനു മറുപടിയായായിരുന്നു ട്രംപിെൻറ പ്രതികരണം. നിഗൂഢമായൊരു ചിരിയോടെയാണ് പുടിൻ ട്രംപിെൻറ ചോദ്യത്തെ നേരിട്ടത്. തെരഞ്ഞെടുപ്പ് വിവാദങ്ങളെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർന്നിരുന്നു.
ബ്വേനസ് ഐറിസിൽ 2017 നവംബറിൽ നടന്ന ജി20 ഉച്ചകോടിക്കിടെ ഇരുവരും ചർച്ച നടത്താൻ പദ്ധതിയിട്ടെങ്കിലും അവസാന നിമിഷം ട്രംപ് പിന്മാറുകയായിരുന്നു. നാവികകപ്പൽ പിടിച്ചെടുത്ത് യുെക്രയ്ൻ സൈനികരെ തടവിലാക്കിയ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.