ടോക്യോ: യു.എസും മറ്റു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന വ്യാപാരതർക്കങ്ങൾ ലോകസാമ്പത്തിക വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന യാഥാർഥ്യം അംഗീകരിച്ച് ജപ്പാനിലെ ഫുകുവോകയിൽ നടക്കുന്ന ജി20 ഉച്ചകോടി. പിരിമുറക്കമുണ്ടാക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഇപ്പോൾതന്നെ ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ച താഴേക്കാണെന്നും ജി20 രാഷ്ട്രങ്ങളിലെ ധനമന്ത്രിമാർ അഭിപ്രായപ്പെട്ടു. അതിനെതിരെ ആവശ്യെമങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
യു.എസും ചൈനയുമായുള്ള വ്യാപാര തർക്കം ആഗോള മൊത്ത വരുമാനത്തിൽ ഇടിവുണ്ടാക്കുമെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റീൻ ലഗാർഡ് വിലയിരുത്തി. മെക്സികോക്കെതിരെ ഇറക്കുമതിത്തീരുവ വർധിപ്പിക്കുന്ന തീരുമാനത്തിൽനിന്ന് യു.എസ് പിന്മാറിയത് ജി20 വേദിയിൽ ആശ്വാസം സൃഷ്ടിച്ച വാർത്തയായിരുന്നു.
ഈ മാസാവസാനം ഒസാക്കയിൽ ഷിജിൻപിങ്ങുമായുള്ള ഡോണൾഡ് ട്രംപിെൻറ കൂടിക്കാഴ്ച പരാജയമാണെങ്കിൽ ചൈനക്കെതിരെ അധികതീരുവ ചുമത്തുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവ് നുഷിൻ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.