ബാങ്കോക്ക്: നിരവധി കൊലപാതകക്കേസിലെ പ്രതികളെന്നു സംശയിക്കുന്നവരെ വെറുതെവിട്ട ശേഷം രാജ്യത്തെ നിയമസംവിധാനം സുതാര്യമല്ലാത്തതിൽ പ്രതിഷേധിച്ച് തായ്ലൻഡ് കോടതിയിൽ ജഡ്ജി സ്വയം വെടിവെച്ചു.
തായ്ലൻഡിലെ യാല കോടതിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രതികളെന്നു സംശയിക്കുന്ന അഞ്ച് മുസ്ലിംകളെ വെറുതെവിട്ടശേഷം കനകോൺ പിയാഞ്ചനയാണ് സ്വന്തം നെഞ്ചിലേക്ക് വെടിവെച്ചത്. കൃത്യമായതും വിശ്വസനീയമായതുമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ ആർക്കുമെതിരെ നടപടിയെടുക്കരുതെന്നും അവർ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഉറപ്പില്ലെങ്കിൽ ഒരിക്കലും ശിക്ഷിക്കരുതെന്നും അദ്ദേഹം കോടതിയിൽ പ്രഖ്യാപിക്കുകയും ചെയ്തു. ഈ സംഭാഷണം പിന്നീട് ഫേസ്ബുക്കിൽ ചിത്രീകരിക്കുകയുമുണ്ടായി. പണക്കാർക്കും സ്വാധീനമുള്ളവർക്കും അനുകൂലമായാണ് തായ്കോടതികൾ പ്രവർത്തിക്കുന്നതെന്നാണ് ആരോപണം.
അതേസമയം, സാധാരണക്കാർക്ക് ചെറിയ തെറ്റിനുപോലും വലിയ ശിക്ഷ വിധിക്കുകയും െചയ്യും. എന്നാൽ, ഈ സംവിധാനത്തിനെതിരെ ഒരു ജഡ്ജി ശബ്ദമുയർത്തുന്നത് ആദ്യമായാണ്. തായ്ലൻഡിലെ ന്യൂനപക്ഷ വിഭാഗമായ മലായ് മുസ്ലിംകളെ ഭരണകൂടം അടിച്ചമർത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.