ബാേങ്കാക്ക്: ഗുഹയിലകപ്പെട്ടവരെ രക്ഷപ്പെടുത്തി മണിക്കൂറിനകം വെള്ളം പമ്പുചെയ്യുന്നത് നിലച്ചതായി മുങ്ങൽ വിദഗ്ധരുടെ വെളിപ്പെടുത്തൽ. എല്ലാവരെയും രക്ഷപ്പെടുത്തുന്നതിനു മുമ്പാണ് ഇത് സംഭവിച്ചതെങ്കിൽ രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തികരിക്കുന്നതിന് തടസ്സമാകുകയും ദുരന്തത്തിന് കാരണമാവുകയും ചെയ്യുമായിരുന്നു.
അപകടത്തിൽപെട്ട എല്ലാവരും പുറത്തെത്തിയ ശേഷം, മുങ്ങൽ വിദഗ്ധരും രക്ഷാപ്രവർത്തകരും ഗുഹക്കകത്ത് ഒന്നര കിലോമീറ്റർ അകത്ത് നിൽക്കുേമ്പാഴാണ് വെള്ളം പുറത്തുകളയുന്ന പമ്പ് പ്രവർത്തനം നിലച്ചത്. ഇതോടെ അകത്ത് വെള്ളം ഉയരാൻ തുടങ്ങിയേതാെട പലരും അട്ടഹസിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. വെള്ളം കളയുന്ന ഏറ്റവും വലിയ പമ്പാണ് നിലച്ചത്. അവസാനമായി ഗുഹയിൽനിന്ന് രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഉപകരണങ്ങടക്കമുള്ളവ ശേഖരിക്കവെയാണ് ഇത് സംഭവിച്ചത്. പെെട്ടന്ന് പുറത്തുവന്നതിനാലാണ് ഇവർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.