ഏറ്റവും ദൈർഘ്യമേറിയ യാത്രയുമായി സിംഗപ്പൂർ എയർലൈൻസ്

സിംഗപ്പൂർ: മേഘങ്ങളെ തൊട്ടുരുമ്മി ആകാശയാത്ര ചെയ്ത് മതിവരാത്തവർക്ക് സന്തോഷിക്കാം. സിംഗപ്പൂർ എയർലൈൻസ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര സർവിസ് പുനരാരംഭിച്ചു.

സിംഗപ്പൂരില്‍നിന്നു ന്യൂയോര്‍ക്കിലേക്കാണ് 19 മണിക്കൂര്‍ നീണ്ട നോൺസ്റ്റോപ് യാത്ര. വ്യാഴാഴ്ച രാത്രി സിംഗപ്പൂരിലെ ചാനി വിമാനത്താവളത്തിൽ നിന്ന് യാത്ര തുടങ്ങും. 16,700 കി.മീറ്റർ ദൂരമാണ് സിംഗപ്പൂരിൽനിന്ന് ന്യൂയോർക്കിലേക്ക്. കാലാവസ്ഥ ചതിച്ചില്ലെങ്കിൽ 18 മണിക്കൂർ 45 മിനിറ്റുകൊണ്ട് ന്യൂയോർക്കിലിറങ്ങാം. പ്രശ്നങ്ങളുണ്ടായാൽ 20 മണിക്കൂറെങ്കിലുമെടുക്കും. ആഴ്ചയിൽ മൂന്നു ദിവസമാണ് സർവിസ്. ഇരട്ട എൻജിനുള്ള ഇൗ എയർൈലൻസിന് മറ്റു വിമാനങ്ങളെ അപേക്ഷിച്ച് 25 ശതമാനം കുറവ് ഇന്ധനം മതി.

നല്ല ഭക്ഷണവും സിനിമപോലുള്ള വിനോദങ്ങളും രസകരമായ വിഡിയോദൃശ്യങ്ങളും യാത്രക്കാർക്ക് സമയംപോക്കാൻ ഒരുക്കിയിട്ടുണ്ട്. അതു പോരാത്തവർക്ക് രണ്ടോ മൂന്നോ കട്ടിപ്പുസ്തകങ്ങൾ കൈയിൽ കരുതാം. 161 പേർക്കാണ് ആദ്യം അവസരം. ഇക്കോണമി ടിക്കറ്റില്ലാത്തതിനാൽ യാത്രക്ക് കാശിറക്കേണ്ടിവരും. പ്രീമിയം ഇക്കോണമി, ബിസിനസ് ക്ലാസ് സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്.

Tags:    
News Summary - Singapore Airlines-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.