ബെയ്ജിങ്: രോഗം ഭേദമായി ആശുപത്രിവിട്ട പകുതിയിലേറെ ആളുകളുടെ ശരീരത്തിലും കോവിഡ്-19 നിലനിൽക്കുന്നുവെന്ന് ഗവേഷകർ. രോഗലക്ഷണങ്ങൾ ഇല്ലാതായിട്ടും എട്ടു ദിവസം ചിലരിൽ വൈറസിെൻറ സാന്നിധ്യം കണ്ടെത്തി. അതിനാൽ രോഗമുക്തി നേടിയവർ 14ദിവസമോ അതിൽ കൂടുതലോ ഐസൊലേഷനിൽ കഴിയേണ്ടത് അനിവാര്യമാണെന്നും ഗവേഷകർ പറയുന്നു.
ജനുവരി 28 മുതൽ ഫെബ്രുവരി ഒമ്പതു വരെ ചൈനീസ് സൈന്യത്തിെൻറ കീഴിലെ കോവിഡ് രോഗികളെ ചികിത്സിച്ച കേന്ദ്രത്തിലാണ് പഠനം നടത്തിയത്. 35വയസ്സുളള കോവിഡ് ഗുരുതരമാവാത്ത 16 പേരെയാണ് ഇന്ത്യൻ വംശജൻ യേൽ സർവകലാശാലയിലെ പ്രഫസർ ലോകേഷ് ശർമ ഉൾപ്പെടെ അടങ്ങുന്ന ഗവേഷണ സംഘം നിരീക്ഷിച്ചത്. രോഗം ഗുരുതരമായവരിൽ വൈറസ് പൂർണമായും ഇല്ലാതാകാൻകൂടുതൽ സമയമെടുക്കുമെന്നും ഇവർ പറയുന്നു. പഠന റിപ്പോർട്ട് അമേരിക്കൻ ജേണലായ റെസ്പിറേറ്ററി ആൻഡ് ക്രിറ്റിക്കൽ കെയർ മെഡിസിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.