ലാഹോർ: കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനം പ്രമാണിച്ച് പാകിസ്താൻ തിങ്കളാഴ്ച പുറത്തിറക്കിയ വിഡിയോ വിവാദമായി. ഖലിസ്ഥാൻ തീവ്രവാദികളായ ജർെണയ്ൽ സിങ് ഭിദ്രൻവാല, ഉപദേഷ്ടാവായിരുന്ന മേജർ ജനറൽ ഷാബേഗ് സിങ്, അംരിക് സിങ് ഖൽസ എന്നിവരുടെ ചിത്രങ്ങൾ വിഡിയോയിൽ കാണുന്നതാണ് വിവാദത്തിന് വഴിവെച്ചത്.1984ൽ സുവർണ ക്ഷേത്രത്തിൽ ഇന്ത്യൻ സേന നടത്തിയ ബ്ലൂ സ്റ്റാർ ഒാപറേഷനിൽ മൂവരെയും വധിച്ചിരുന്നു.
ഖലിസ്താനി പ്രക്ഷോഭത്തെ പിന്തുണക്കുന്ന സംഘത്തിെൻറ ബാനറും വിഡിയോയിലുൾപ്പെടുത്തിയിട്ടുണ്ട്. സിഖ് വിഭാഗമായ ദംദമി തക്സലിെൻറ അധ്യക്ഷനായിരുന്നു ഭിന്ദ്രൻവാല. വിമതനേതാക്കളെ ഉൾപ്പെടുത്തി വിഡിയോ പുറത്തിറക്കിയതിൽ ഇന്ത്യ പാകിസ്താനെ പ്രതിഷേധം അറിയിച്ചു.
അതേസമയം, ഗുരുദ്വാര ജനം അസ്താൻ, നാൻകാന സാഹിബ്, ഗുരുനാനാക്കിെൻറ ജന്മസ്ഥലം എന്നിവ അടക്കം പാകിസ്താനിലെ വിവിധ ഗുരുദ്വാരകൾ സിഖ് തീർഥാടകർ സന്ദർശിക്കുന്നതും വിഡിയോയിലുണ്ട്. പ്രധാനമന്ത്രി ഇംറാൻ ഖാെൻറ പ്രത്യേക നിർദേശ പ്രകാരം പാക് വാർത്താവിനിമയ -പ്രക്ഷേപണ മന്ത്രാലയമാണ് വിഡിയോ പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.