ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇംറാൻ ഖാെൻറ രാജിയാവശ്യപ്പെട്ട് പാകിസ്താനിൽ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ കൂറ്റൻ റാലി. മൗലാന ഫസലുർറഹ്മാെൻറ ജംഇയ്യത്ത് ഉലമായെ ഇസ്ലാമിെൻറ നേതൃത്വത്തിലാണ് പ്രതിപക്ഷം അണിനിരന്നത്.
ഞായറാഴ്ച കറാച്ചിയിൽ നിന്ന് തുടങ്ങിയ റാലി ബുധനാഴ്ച ലാഹോർ പിന്നിട്ട്, വ്യാഴാഴ്ച രാത്രിയോടെയാണ് ഇസ്ലാമാബാദിെലത്തിയത്. പ്രതിപക്ഷ പാർട്ടികൾ ചേർന്നെടുത്ത തീരുമാനപ്രകാരമാണ് റാലി. മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറയും പ്രസിഡൻറ് ആസിഫലി സർദാരിയുടെയും അനുയായികൾ റാലിയിൽ പങ്കെടുത്തു.
പാകിസ്താൻ പീപ്പിൾസ് പാർട്ടി(പി.പി.പി) ചെയർമാൻ ബിലാവൽ ഭുട്ടോ സർദാരി റാലിയെ അഭിസംബോധന ചെയ്തു. അധികാരത്തിൽനിന്ന് ഒഴിയാനുള്ള സമയമായെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാന് വ്യക്തമായ സന്ദേശം നൽകാനാണ് മുഴുവൻ പ്രതിപക്ഷ കക്ഷികളും ഒരു കുടക്കീഴിൽ അണിനിരന്നതെന്ന് ബിലാവൽ ഭുട്ടോ സർദാരി പറഞ്ഞു.
ഇംറാൻ ഖാൻ സൈന്യത്തിെൻറ പാവയാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയുടെയും അദ്ദേഹത്തെ തെരഞ്ഞെടുത്തവരുടെയും മുമ്പിൽ തലകുനിക്കാൻ രാജ്യം തയാറല്ല. അധികാരത്തിെൻറ കേന്ദ്രം സർക്കാറല്ലെന്നും ജനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.