പാകിസ്താനിൽ എച്ച്.െഎ.വി ബാധിതർക്ക് ചികിത്സയില്ല

കറാച്ചി: പഞ്ചാബ് പ്രവിശ്യയിൽ എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ച 751 പേരിൽ പകുതിയിലേറെ പേരും കഴിയുന്നത് ചികിത്സയില്ലാതെയെന്ന് ലോകാരോഗ്യ സംഘടന. ഇവരിൽനിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാൻ സാധ്യത കൂടുതലാണ്. വൈറസ് ബാധ സ്ഥിരീകരിച്ചതിൽ 604 പേരും കുട്ടികളാണ്.

എന്നാൽ, 240 കുട്ടികളെ ചികിത്സിക്കാനുള്ള സൗകര്യമേ പ്രവിശ്യയിലുള്ളൂ. മറ്റു പ്രവിശ്യകളിലെ ആശുപത്രികളെ മരുന്നുണ്ടെങ്കിൽ പഞ്ചാബിലേക്ക് എത്തിക്കാനാണ് നിർദേശം.

Tags:    
News Summary - no treatment for HIV patients in pakistan -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.