ടോക്യോ: നിസാന്‍ കമ്പനി മുന്‍ മേധാവി കാര്‍ലോസ് ഗോസനെ സാമ്പത്തിക ക്രമക്കേട് കാണിച്ചെ ന്ന കുറ്റം ചുമത്തി ജപ്പാനിൽവീണ്ടും അറസ്റ്റുചെയ്തു. നേരത്തേ, സമാന കുറ്റത്തിനു അറസ് റ്റിലായി 108 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു 65കാരനായ ഗോസൻ.
ജാമ്യത്തിലിരിക്കെ അറസ്റ്റ് ചെയ്തത് അന്യായമാണെന്ന് ഗോസൻ പ്രതികരിച്ചു. നിസാൻ കമ്പനിക്ക് 50 ലക്ഷം ഡോളറിെൻറ നഷ്ടം വരുത്തിവെച്ചെന്ന് കാണിച്ചാണ് പുതിയ അറസ്റ്റ്. അറസ്റ്റിനെതിരെ അപ്പീൽ നൽകുമെന്ന് ഗോസെൻറ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. ഗോസെൻറ പാസ്പോർട്ട് കണ്ടുകെട്ടിയ ഉദ്യോഗസ്ഥർ ഭാര്യയുടെ മൊെബെൽ ഫോൺ പിടിച്ചെടുത്തതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മധ്യ ടോക്യോയിലെ താല്‍ക്കാലിക താമസസ്ഥലത്തെത്തി വ്യാഴാഴ്ച രാവിലെയാണ് അറസ്റ്റ്. നിസാന്‍ കമ്പനിയുടെ കോടിക്കണക്കിന് ഡോളർ അനധികൃതമായി ഒമാനിലെ വിതരണക്കാരനു കൈമാറിയെന്നാണ് ഗോസനെതിരായ ആരോപണം. ഈ പരാതി ഉള്‍പ്പെടെ ഗോസനെതിരെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച മൂന്ന് കേസുകളാണുള്ളത്. ഇക്കഴിഞ്ഞ നവംബര്‍ 19ന് അറസ്റ്റിലായ ഗോസന് കഴിഞ്ഞ മാസം ഏഴിനാണ് ടോക്യോ കോടതി ജാമ്യം ലഭിച്ചത്. നിസാന്‍ ചെയര്മാന് സ്ഥാനത്തുനിന്ന് ഗോസനെ പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.