വെലിങ്ടൺ: മുക്കുവെൻറ ഒരു നിമിഷത്തെ സംശയം വിലപ്പെട്ട ജീവൻ രക്ഷിച്ച കഥയാണിത്. ഗസ്ഹട്ട് എന്ന മധ്യവയസ്കൻ പതിവുപോലെ മീൻപിടിക്കാൻ മറ്റാറ്റ ബീച്ചിലെത്തിയതായിരുന്നു. ചൂണ്ടയിൽ മീൻ കുടുങ്ങുന്നത് കാത്തിരിക്കുേമ്പാൾ ഒഴുകിനടക്കുന്ന ഒരു പാവക്കുട്ടി ശ്രദ്ധയിൽ പെട്ടു. കടൽത്തീരത്ത് പതിവാണ് അത്തരം കാഴ്ചകൾ. എന്തായാലും അത് പുറത്തെടുക്കാൻ ഗസ്ഹട്ട് തീരുമാനിച്ചു. പാവക്കുട്ടി കൈയിലെടുത്തപ്പോൾ അദ്ദേഹം ഞെട്ടിപ്പോയി. ജീവെൻറ തുടിപ്പുള്ള കുഞ്ഞിെൻറ ശരീരമായിരുന്നു അത്. അനക്കം നിലക്കാനായ ആ കുഞ്ഞുശരീരത്തിന് പ്രാഥമികശുശ്രൂഷകൾ നൽകിയശേഷം ആശുപത്രിയിലെത്തിച്ചു.
മലാഷി റീവ് എന്ന ഒന്നരവയസ്സുകാരനെയാണ് ഹട്ട് രക്ഷിച്ചത്. മർഫി ഹോളിേഡ ക്യാമ്പിൽ മാതാപിതാക്കൾക്കൊപ്പം ഉല്ലാസയാത്രക്കെത്തിയതായിരുന്നു കുഞ്ഞ്. ഉല്ലാസത്തിനിടെ കുഞ്ഞ് ഉറങ്ങിപ്പോയി. അവർ താമസിച്ചിരുന്ന ടെൻറിൽനിന്ന് പുറത്തിറങ്ങി കടൽത്തീരത്തെത്തിയപ്പോൾ തിരയിൽ പെട്ട് വെള്ളത്തിൽ വീണതാകുമെന്നാണ് കരുതുന്നത്. ഹട്ടിെൻറ ഭാര്യയാണ് വിവരങ്ങൾ റിസോർട്ട് അധികൃതരെ ധരിപ്പിച്ചത്. അങ്ങനെ മാതാപിതാക്കളെ കണ്ടെത്തുകയും ചെയ്തു. ഒക്ടോബർ 25നാണ് സംഭവം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.