പുണെ: മഹാരാഷ്ട്രയിെല പുണെയിൽ സെപ്റ്റംബർ 10 നടക്കുന്ന ആദ്യ സൈനിക അഭ്യാസത്തിൽ പെങ്കടുക്കില്ലെന്ന് നേപാൾ. ആദ്യ ബിംസ്ടെക് തീവ്രവാദ വിരുദ്ധ ൈസനിക പരിശീലനത്തിൽ നിന്നാണ് നേപാൾ പിൻമാറിയത്.
വിവിധ മേഖലകളിലെ സാേങ്കതിക- സാമ്പത്തിക സഹകരണത്തിനായി ബേ ഒാഫ് ബംഗാൾ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള സംഘടനയാണ് ബിംസ്ടെക് (ബേ ഒാഫ് ബംഗാൾ ഇനീഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻറ് ഇക്കണോമിക് കോ-ഒാപറേഷൻ). അംഗരാജ്യങ്ങളിൽ നിന്ന് അഞ്ച് ഉദ്യോഗസ്ഥരുൾപ്പെടെ 30 പേരാണ് സൈനിക പരിശീലനത്തിൽ പെങ്കടുക്കുക.
നേപാളിലെ ഇന്ത്യ വിരുദ്ധ രാഷ്ട്രീയ വികാരമാണ് തീരുമാനത്തിന് പിറകിലെന്ന് പ്രതിരോധ വിശകലന വിദഗ്ദൻ റിട്ട. മേജർ ജനറൽ എസ്.ബി അസ്താന പറഞ്ഞു. നേപാളിൽ നിന്നുള്ള മൂന്ന് നിരീക്ഷകർ ഇപ്പോൾ പുണെയിലുണ്ട്. അതിനർഥം അവർ പെങ്കടുക്കണമെന്ന് തിരുമാനിച്ചിരുന്നു. എന്നാൽ പ്രാദേശിക രാഷ്ട്രീയ വികാരമായിരിക്കാം തീരുമാനത്തെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.