കാഠ്മണ്ഡു: ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന രാജ്യാന്തര റെയിൽപാതയുടെ സാധ്യതാപഠനം തുടങ്ങിയതായി നേപ്പാളിലെ ചൈനീസ് സ്ഥാനപതി യൂ ഹോങ്. നേപ്പാളിെൻറ അഭ്യർഥന മാനിച്ചാണ് സാധ്യതാപഠനം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ ബൃഹദ്പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവുമായി (ബി.ആർ.െഎ) സഹകരിക്കാനുള്ള നേപ്പാളിെൻറ തീരുമാനത്തെയും അദ്ദേഹം അനുമോദിച്ചു.
ബി.ആർ.െഎയുടെ ഭാഗമായതുവഴി നേപ്പാളിലെ റോഡ്, ചരക്ക് ഗതാഗത കേന്ദ്രങ്ങളുടെ വികസനത്തിൽ ചൈന വലിയ നിക്ഷേപം നടത്തുന്നുണ്ട്. തിബത്തിലെ റസുവഗഥി മുതൽ നേപ്പാളിലെ സ്യാഫ്രുബേസി വരെയുള്ള റോഡിെൻറ വിപുലീകരണവും താതോപാനി, റസുവ, യാരിതു എന്നിവിടങ്ങളിൽ ചരക്ക് കൈമാറ്റകേന്ദ്രങ്ങളുടെ നിർമാണവും ചൈന നടത്തുന്നുണ്ട്.
ഇന്ത്യയുടെ എതിർപ്പ് മറികടന്നാണ് നേപ്പാൾ ബി.ആർ.െഎ പദ്ധതിയുടെ ഭാഗമാവാൻ ഇൗ വർഷം മേയിൽ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.