ബെയ്ജിങ്: കുറ്റവാളികളെ കൈമാറൽ ബില്ലിനെതിരെ ഹോങ്കോങ്ങിൽ നടക്കുന്ന ജനകീയ പ്രതി ഷേധം കലാപമെന്ന് ചൈന. സമരക്കാരെ അടിച്ചമർത്താനുള്ള സർക്കാറിെൻറ നടപടികൾക്ക് ചൈ ന പിന്തുണയും പ്രഖ്യാപിച്ചു. ഞായറാഴ്ച വീണ്ടും ജനകീയ റാലി നടത്തുമെന്ന് പ്രക്ഷോഭകർ അറിയിച്ചിട്ടുണ്ട്.
ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ അർധ സ്വയംഭരണപ്രദേശമായ ഹോങ്കോങ്ങിനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. ചൈന ഹോങ്കോങ്ങിെൻറ അധികാരത്തിൽ പിടിമുറുക്കുന്നതാണ് യുവാക്കളെ പ്രതിഷേധത്തിെൻറ പാതയിലെത്തിച്ചത്. 1997ലാണ് ബ്രിട്ടൻ ഹോങ്കോങ്ങിെൻറ അധികാരം ചൈനക്കു കൈമാറിയത്. ബ്രിട്ടീഷ്-ചൈന കരാർ പ്രകാരം 2047 വരെ ഹോങ്കോങ് അർധ സ്വയംഭരണ പ്രദേശമായി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.