ഇസ്ലാമാബാദ്: ഇന്ത്യയുമായി സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും സിഖ് മത സ്ഥാപകൻ ബ ാബ ഗുരു നാനാകിെൻറ 550ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള സിഖ് തീർഥാടനത്തിനായി കർ ത്താർപുർ ഇടനാഴി പദ്ധതി പൂർത്തിയാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് പാകിസ്താൻ അറിയിച് ചു.
പഞ്ചാബിലെ ഗുർദാസ്പുർ ജില്ലയിലെ ദേര ബാബ നാനാക് സമാധിപീഠത്തേയും പാകിസ്താനിലെ കർത്താപുരിലെ ദർബാർ സാഹിബിനേയും ബന്ധിപ്പിക്കുന്നതാണ് ഇടനാഴി. ഇന്ത്യയിൽനിന്നുള്ള സിഖ് തീർഥാടകർക്ക് വിസയില്ലാതെ കർത്താർപുർ സാഹിബ് സന്ദർശിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. 1522ൽ ഗുരു നാനാകാണ് ദർബാർ സാഹിബ് സ്ഥാപിച്ചത്.
സിഖുകാർ വിശുദ്ധ സ്ഥലമായി കാണുന്ന ദർബാർ സാഹിബ് മത സൗഹാർദത്തിെൻറ മികച്ച ഉദാഹരണമാണെന്ന് പാക് പ്രധാനമന്ത്രിയുടെ പ്രത്യേക സഹായി ഫിർദൗസ് ആശിഖ് അവാൻ പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വന്നതിനെ തുടർന്ന് ഇടനാഴിയുടെ പ്രവർത്തനം നിർത്തിവെെച്ചന്ന റിപ്പോർട്ടുകൾ അവർ തള്ളിക്കളഞ്ഞു.
ഇന്ത്യ-പാക് ബന്ധത്തിെൻറ അവസ്ഥ പരിഗണിക്കാതെ സിഖ് തീർഥാടകർക്കായി കർത്താർപുർ ഇടനാഴി തങ്ങൾ തുറന്നിടും.
അസഹിഷ്ണുതയും തീവ്രവാദവും ലോകത്ത് വർധിക്കുന്ന സാഹചര്യത്തിൽ സഹിഷ്ണുതയുടേയും പരസ്പര ബഹുമാനത്തിെൻറയും സന്ദേശമാണ് കർത്താർപുർ ഇടനാഴി നൽകുന്നത്.
ഇന്ത്യയുമായി നിബന്ധനകൾ പൂർത്തീകരിച്ച ശേഷം നവംബറിൽ ഇടനാഴി ഉദ്ഘാടനം ചെയ്യുമെന്ന് ഫിർദൗസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.