ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിെൻറ ബുദ്ധികേന്ദ്രമായ ഹാഫിസ് സഇൗദ് നേതൃത്വം നൽകുന്ന ജമാഅതുദ്ദഅ്വ ഉൾപ്പെടെ പാക് ആഭ്യന്തര മന്ത്രാലയത്തിെൻറ ജാഗ്രതപ്പട്ടികയിലുള്ള വിവിധ തീവ്രവാദ സംഘടനകളെ ശാശ്വതമായി നിരോധിക്കാനുള്ള ബിൽ പാർലമെൻറിൽ അവതരിപ്പിക്കാനൊരുങ്ങുന്നു.
1997ലെ ഭീകരവാദവിരുദ്ധ നിയമം(എ.ടി.എ) ഭേദഗതി ചെയ്യുന്നതിനുള്ള ഇൗ ബിൽ തിങ്കളാഴ്ച തുടങ്ങുന്ന പാർലെമൻറ് സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. നിയമ മന്ത്രാലയമാണ് ബിൽ തയാറാക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഭീകരവാദത്തിന് സാമ്പത്തിക സഹായം ചെയ്യുന്ന ഗ്രേ പട്ടികയിലേക്ക് പാകിസ്താനെ മാറ്റണമെന്ന യു.എസ്, യു.കെ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്താവശ്യം കഴിഞ്ഞ ഫെബ്രുവരിയിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്(എഫ്.എ.ടി.ഇ) അംഗീകരിച്ചതോടെ ഭീകരവാദ വിരുദ്ധ നിയമത്തിലെ അപാകതകൾ പരിഹരിക്കുന്നതിെൻറ ഭാഗമായാണ് നിയമം ഭേദഗതി ചെയ്യാൻ പാക് സർക്കാർ തീരുമാനിച്ചത്.
നേരത്തേ, യു.എൻ രക്ഷാസമിതിയുടെ പട്ടികയിലുള്ള ഭീകരസംഘടനകളെ ഉൾപ്പെടുത്താനായി പാക് പ്രസിഡൻറ് മംനൂൺ ഹുൈസൻ ഭീകരവിരുദ്ധ നിയമം ഭേദഗതി ചെയ്യുന്നതിനായി ഒാർഡിനൻസ് പ്രഖ്യാപിച്ചിരുന്നു. ഒാർഡിനൻസിനെതിരെ സഇൗദ് ഇസ്ലാമാബാദ് ഹൈകോടതിയെ സമീപിക്കുകയും ചെയ്തു.
ഒാർഡിനൻസിെൻറ കാലാവധി 120 ദിവസമാണ്. ഇരു സഭകളിലും അവതരിപ്പിച്ചശേഷം പാർലമെൻറിന് ഒാർഡിനൻസിെൻറ കാലാവധി നാലുമാസംകൂടി നീട്ടാം. പുതിയ ബിൽ അവതരിപ്പിക്കുന്നതോടെ പ്രസിഡൻറിെൻറ ഒാർഡിനൻസിന് ബദലായി മാറും ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.