ലാഹോർ: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനും നിരോധിത സംഘടനയായ ജമാഅത്തുദ്ദഅ ്വയുടെ തലവനുമായ ഹാഫിസ് മുഹമ്മദ് സഈദിന് ജയിലിൽ മധ്യസ്ഥെൻറ ചുമതല. എ.ടി.എം ക വർച്ച കേസിൽ അറസ്റ്റിലായി പൊലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിെൻറ കുടുംബവും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനാണ് ഏറ്റവും ഒടുവിലായി ഹാഫിസ് ഇടപെട്ടത്. കേസന്വേഷണത്തിന് ജുഡീഷ്യൽ കമീഷനെ നിയമിക്കാൻ ലാഹോർ ഹൈകോടതി ഉത്തരവിടുകയും ചെയ്തു.
കഴിഞ്ഞ മാസമാണ് മാനസിക വെല്ലുവിളി നേരിടുന്ന സലാഹുദ്ദീൻ അയ്യൂബി പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. ഈ സംഭവത്തിനുശേഷം രാജ്യവ്യാപകമായി പൊലീസിനുനേരെ പ്രതിഷേധം ഉയർന്നിരുന്നു. സലാഹുദ്ദീെൻറ കുടുംബത്തെക്കണ്ട് മരണത്തിന് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് മാപ്പുകൊടുക്കണമെന്നാണ് ഹാഫിസ് അഭ്യർഥിച്ചത്.
സലാഹുദ്ദീെൻറ കുടുംബത്തിലെ ചിലർ ഹാഫിസിെൻറ അനുയായികളാണ്. തുടർന്നാണ് ഇദ്ദേഹത്തെ പൊലീസ് ഇടനിലക്കാരനാക്കിയത്. പൊലീസുകാരിൽനിന്ന് ബ്ലഡ്മണി ഈടാക്കുക, അല്ലെങ്കിൽ അവർക്ക് മാപ്പു നൽകുക, അതുമല്ലെങ്കിൽ കേസിെൻറ വഴിയെ നീങ്ങുക എന്നിങ്ങനെ മൂന്നു നിർദേശങ്ങളാണ് കുടുംബത്തിെൻറ മുന്നിൽവെച്ചത്.
ഹാഫിസിെൻറ ഇടപെടൽമൂലം കുടുംബം പൊലീസുകാർക്ക് മാപ്പുനൽകാൻ തീരുമാനിക്കുകയായിരുന്നു. തർക്കം രമ്യമായി പരിഹരിച്ചതിെൻറ പേരിൽ സലാഹുദ്ദീെൻറ കുടുംബം താമസിക്കുന്ന ഗുജ്റാൻവാല ഗ്രാമത്തിൽ റോഡും സ്കൂളും നിർമിക്കാനും പാചകവാതകം എത്തിക്കാനും അധികൃതർ ഉറപ്പുനൽകി. 80 കോടി രൂപയുടെ പദ്ധതിയാണിത്. ഭീകരസംഘടനകൾക്ക് പണം നൽകിയെന്ന കേസിൽ ജൂലൈ 17മുതൽ ജയിൽശിക്ഷ അനുഭവിക്കുകയാണ് ഹാഫിസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.