ഗസ്സ സിറ്റി: ഗസ്സയിൽ കനത്ത ആക്രമണം തുടരുന്ന ഇസ്രായേൽ ആറു ഫലസ്തീനികളെ കൂടി കൊലപ ്പെടുത്തി. ഞായറാഴ്ച കര, വ്യോമ ആക്രമണങ്ങളിലൂടെ ഏഴു ഫലസ്തീനികളെ വധിച്ചതിന് പിന്നാലെ തിങ്കളാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് ആറു പേരെ കുടി കൊലപ്പെടുത്തിയത്.
ഞായറാഴ്ച തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ സിവിലിയൻ വേഷത്തിൽ നുഴഞ്ഞുകയറിയാണ് ഹമാസ് നേതാവ് നൂർ ബകറയെ വധിച്ചത്. ഹമാസ് തിരിച്ചടിച്ചപ്പോൾ തങ്ങളുടെ സംഘത്തെ രക്ഷിക്കാനായി ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തിയതിൽ അഞ്ച് സിവിലിയന്മാർ കൊല്ലപ്പെടുകയായിരുന്നു. തിങ്കളാഴ്ചയും വ്യോമാക്രമണം തുടർന്ന ഇസ്രായേൽ ഹമാസിെൻറ ടി.വി സ്റ്റേഷൻ കെട്ടിടം ബോംബിട്ട് തകർത്തു. ഇതിനുപിന്നാലെ ഹമാസ് തൊടുത്ത റോക്കറ്റ് അഷ്കലോൺ നഗരത്തിൽ പതിച്ച് ഇസ്രായേൽകാരൻ കൊല്ലപ്പെട്ടു.
ഇസ്രായേൽ ആക്രമണം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. അഷ്കലോൺ മാത്രമല്ല, അഷ്േദാദ്, ബീർഷെബ നഗരങ്ങളിലേക്കും റോക്കറ്റ് തൊടുക്കുമെന്ന് ഹമാസ് സൈനിക വിഭാഗം വക്താവ് അബൂ ഉബൈദ പറഞ്ഞു. ഗസ്സയുമായി ഏറ്റവും അടുത്തുള്ള ഇസ്രായേൽ നഗരമാണ് അഷ്കലോൺ.
ഇസ്രായേലിെൻറ ഏകപക്ഷീയമായ ആക്രമണവും ഹമാസിെൻറ തിരിച്ചടിയും ഫലസ്തീനിൽ വീണ്ടും സംഘർഷാവസ്ഥക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇൗ വർഷം മാർച്ചിൽ ഇസ്രായേൽ അതിർത്തിക്കടുത്ത് ഫലസ്തീനികൾ തുടങ്ങിയ പ്രതിഷേധമാണ് ഇസ്രായേലിനെ അലട്ടുന്നത്. അധിനിവേശത്തിലൂടെ ഇസ്രായേൽ കൈക്കലാക്കിയ ഭൂമി തിരിച്ചുകിട്ടുന്നതുവരെ പിന്മാറില്ലെന്ന് പ്രഖ്യാപിച്ചാണ് നിരവധി ജീവനുകൾ ബലികൊടുക്കേണ്ടിവന്നിട്ടും ഫലസ്തീനികൾ പ്രതിഷേധം തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.