ഇസ്ലാമാബാദ്: ദക്ഷിണേഷ്യയിലെ നയതന്ത്ര സ്ഥിരതക്ക് ഇന്ത്യ ഭീഷണി ഉയർത്തുന്നതായി പാക് പ്രസിഡൻറ് ആരിഫ് ആൽവി. ചില രാജ്യങ്ങൾ ഇന്ത്യക്ക് വിവേചനപരമായി ആണവ സാേങ്കതികവിദ്യയും നൂതന സൈനിക ഉപകരണങ്ങളും നൽകുന്നത് മേഖലയിലെ സുരക്ഷയെ സങ്കീർണമാക്കുന്നതായും സ്ട്രാറ്റജിക് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.
പാകിസ്താെൻറ അഖണ്ഡതയെയും പരമാധികാരത്തെയും പ്രതിരോധിക്കാനുള്ള കഴിവിൽ ആരും സംശയിക്കേണ്ടതില്ലെന്നും ‘സർജിക്കൽ സ്ട്രൈക്ക്’, ‘നിയന്ത്രിത യുദ്ധം’ തുടങ്ങിയ അവകാശവാദങ്ങളുന്നയിക്കുന്നവരെ അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇന്ത്യയുടെ പേരുപറയാതെ ആൽവി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.