ഹോങ്കോങ് സിറ്റി: പൂർണ സ്വയംഭരണം ആവശ്യപ്പെട്ട് ഹോങ്കോങ്ങിൽ പ്രക്ഷോഭം നടത്തി യ ആയിരങ്ങൾക്കു നേരെ പൊലീസിെൻറ ലാത്തിയും ജലപീരങ്കിയും കണ്ണീർവാതക പ്രയോഗവും. തുടർച്ചയായ 13ാം ആഴ്ചയിലേക്കാണ് പ്രക്ഷോഭം നീങ്ങുന്നത്. കറുത്ത വസ്ത്രം ധരിച്ച് കൈയിൽ കുരിശുമേന്തിയാണ് ആളുകൾ സമരത്തിൽ പങ്കെടുത്തത്.
സമാധാനപരമായി സമരം നയിച്ചവരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിക്കുകയായിരുന്നു. ശനിയാഴ്ച നടത്താൻ തീരുമാനിച്ച വൻ പ്രതിഷേധ റാലി സർക്കാർ അനുമതിയില്ലാത്തതിനെ തുടർന്ന് പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.