ഗസ്സ: ഹമാസിെൻറ അൽ ഖസ്സാം ബ്രിഗേഡ് കമാൻഡറും ഇസ്രായേൽ ജയിലിൽനിന്ന് മോചിതനുമായ മാസിൻ അൽ ഫുഖഹയെ വെടിവെച്ചുകൊലപ്പെടുത്തി. ദക്ഷിണ ഗസ്സയിൽ വെള്ളിയാഴ്ച വൈകീട്ടാണ് 38കാരനായ ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹമാസിെൻറ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിെൻറ കമാൻഡറായ ഇദ്ദേഹത്തെ വധിച്ചത് ഇസ്രായേലാണെന്ന് സംഘടനയുടെ വക്താവ് അറിയിച്ചു.
പോരാളികളുടെ രക്തം വെറുതെയാവില്ലെന്നും എങ്ങനെ പ്രതികരിക്കണമെന്ന് ഹമാസിന് അറിയാമെന്നും പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, കൊലപാതകത്തിന് പിന്നിൽ തങ്ങളാണെന്ന ആരോപണം ഇസ്രായേൽ വൃത്തങ്ങൾ തള്ളിയിട്ടുണ്ട്. 2011ൽ ഇസ്രായേൽ ജയിലിൽനിന്ന് മോചിതരായ 1000ത്തിലേറെ പേരിൽ മാസിനുമുണ്ടായിരുന്നു. നിശ്ശബ്ദ തോക്കുപയോഗിച്ചാണ് ഇദ്ദേഹത്തെ വെടിവെച്ചത്. ശനിയാഴ്ച നടന്ന സംസ്കാര ചടങ്ങുകളിൽ ആയിരക്കണക്കിനാളുകൾ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.