ബെയ്ജിങ്: ആദ്യമായി ചൈനയുടെ യുദ്ധവിമാനം ജെ-10 പറപ്പിച്ച് ‘സ്വർണ മയൂഖ’മെന്ന ഖ്യാതി നേടിയ വനിതാ പൈലറ്റ് വ്യോമാഭ്യാസ പരിശീലനത്തിടെയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടു. ചൈനീസ് വ്യോമസേനാംഗമായ യുഷു (30) ആണ് മരിച്ചത്. വടക്കൻ പ്രവിശ്യയായ ഹീബെയിൽ പരിശീലനം നടത്തുന്നതിനിടെ യുഷു പറത്തിയ വിമാനം തകർന്നു വീഴുകയായിരുന്നു. പരിശീലനത്തിനിടെ മറ്റൊരു ജെറ്റ് വിമാനത്തിെൻറ ചിറകിൽ തട്ടിയാണ് അപകടമുണ്ടായത്. യുഷുവിെൻറ സഹപൈലറ്റ് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
ചൈന സ്വയം വികസിപ്പിച്ച യുദ്ധവിമാനമായ ജെ–10 പറത്താൽ പരിശീലനം നേടിയ നാലു വനിതകളിൽ ഒരാളായിരുന്നു യുഷു. ചോങ്ഷ്വോയിൽ നിന്നുള്ള യുഷു 2005ലാണ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വ്യോമസേനയിൽ ചേർന്നത്. ‘ആഗസ്റ്റ് ഫസ്റ്റ്‘ എന്ന വ്യോമാഭ്യാസ സംഘത്തിലെ പ്രധാന അംഗമായിരുന്നു അവർ.
നാലു വർഷത്തെ പരിശീലനം നേടിയ 16 വനിതാ പൈലറ്റുകളിൽ യുദ്ധവിമാനം പറത്തിയ ആദ്യ വനിത യുഷുവായിരുന്നു. 2012 ലാണ് ജെ–10 യുദ്ധവിമാനം പറത്തി യുഷു സ്വർണ മയൂഖമെന്ന പേര് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.