ഇസ് ലാമാബാദ്: പാകിസ്താനിൽ സൈനിക താവളത്തിന് നേർക്കുണ്ടായ ഭീകരാക്രമണത്തിൽ രണ്ട്സുരക്ഷാ ഉദ്യോഗസ്ഥരും നാല് ഭീകരരും കൊല്ലപ്പെട്ടു. 14 സൈനികർക്ക് പരിക്കേറ്റു.
ആക്രമണത്തിന് പിന്നിൽ പാക് താലിബാനോ ജമാഅതുൽ അഹ്റാറോ ആകാമെന്നാണ് ആർമി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
അഫ്ഗാൻ അതിർത്തിയോട് ചേർന്ന മൊഹ്മന്ദ് മേഖലയിൽ മുസ്ലിം ആരാധനാലയത്തിന് സമീപമുള്ള ഗലാനി ക്യാമ്പിൽ കഴിഞ്ഞ ദിവസമാണ്ആക്രമണമുണ്ടായത്.
ക്യാമ്പിലെ കവാടത്തിലേക്ക് കടക്കാൻ ശ്രമിച്ച അക്രമികൾ സൈനികരുടെ നേരെ വെടിയുതിർക്കുകയും ചാവേർ സ്ഫോടനം നടത്തുകയുമായിരുന്നു. മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
2014മുതൽ വടക്ക് വസീറിസ്താൻ ഭാഗത്ത് സുരക്ഷാ സൈനികരും ആയുധധാരികളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.