കൈറോ: മുൻ അഴിമതിവിരുദ്ധ സേന മേധാവി ഹിഷാം ജനീനയുടെ തടവ് രണ്ടാഴ്ചത്തേക്ക് നീട്ടാൻ ഇൗജിപ്തിലെ സൈനിക കോടതി ഉത്തരവിട്ടു. ഹിഷാം ജനീന യു.എസ് മാധ്യമമായ ഹഫിങ്ടൺ പോസ്റ്റിനു നൽകിയ അഭിമുഖത്തിൽ സർക്കാർവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
2011ലെ ജനകീയ പ്രതിഷേധത്തിനിടയാക്കിയത് സൈന്യത്തിെൻറ ഇടപെടലാണെന്ന് അഭിമുഖത്തിൽ അദ്ദേഹം അവകാശപ്പെട്ടിരുന്നു. മുൻ സൈനിക മേധാവി സാമി അനാെൻറ പ്രചാരണസഹായിയാണ് ജനീന. ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അടുത്തമാസം നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അബ്ദുൽ ഫത്താഹ് അൽസീസിക്കെതിെര മത്സരിക്കുെമന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് അനാനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
ജനീന മാധ്യമങ്ങൾ വഴി ഇൗജിപ്തിെൻറ സുരക്ഷക്കും സൈന്യത്തിനും എതിരായ പരാമർശങ്ങൾ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്നാണ് ആരോപണം. 2016ൽ രാജ്യത്തെ അഴിമതിയുടെ കണക്ക് പെരുപ്പിച്ചു കാണിക്കുന്നുവെന്നാരോപിച്ച് ജനീനയെ സെൻട്രൽ ഒാഡിറ്റിങ് അതോറിറ്റി തലപ്പത്തുനിന്ന് സീസി പുറത്താക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.