ബെയ്ജിങ്: കോവിഡ് 19 വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാൻ നഗരത്തിൽ നിയന്ത്രണങ്ങൾ ഭാഗികമായി നീക്കി. രണ്ട് മാസത്തെ ഐസോലേഷന് ശേഷമാണ് നിയന്ത്രങ്ങൾ പിൻവലിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾക്ക് ശേഷം വുഹാനിലെ റെയിൽവേ സ്റ്റേഷനിൽ നിന്നും വരുന്നവരുടെ ചിത്രവും പുറത്ത് വന്നു.
ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ 50,000 പേർക്കാണ് രോഗബാധയേറ്റത്. 3,000 പേർ വൈറസ് ബാധയേറ്റ് മരണപ്പെട്ടിരുന്നു. വുഹാനിലെ പുതിയ രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ ചൈന തയാറായത്.
വൈറസ് ബാധ നിയന്ത്രിക്കുന്നതിനായി വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ചൈന കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തുന്നത്. വിമാന സർവീസുകളിൽ 75 ശതമാനത്തിൽ കൂടുതൽ ആളുകൾ പാടില്ലെന്നും നിബന്ധനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.