ബെയ്ജിങ്: ചൈനയിൽ കൊറോണ വൈറസ് വ്യാപകമായി പടർന്നുപിടിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രവിലക്കിൽ ഇളവ ു വരുത്തുന്നു. ഹുബൈ പ്രവിശ്യയിലെ യാത്രാനിയന്ത്രണങ്ങൾ മാർച്ച് 25ന് പിൻവലിക്കുമെന്ന് ആരോഗ്യ കമീഷൻ അറിയിച്ചു. രണ്ടു മാസത്തിന് ശേഷമാണ് ഹുബൈയിലെ യാത്രാവിലക്ക് പിൻവലിക്കുന്നത്.
എന്നാൽ പ്രവിശ്യാ തലസ്ഥാനവും കൊറോണ വൈറസിെൻറ പ്രഭവകേന്ദ്രവുമായ വുഹാൻ നഗരത്തിലുള്ള യാത്രാനിയന്ത്രണം ഒഴിവാക്കില്ല.
വുഹാനിലെ യാത്രാ നിയന്ത്രണങ്ങൾ ഏപ്രിൽ എട്ടിന് നീക്കുമെന്ന് ആരോഗ്യ കമീഷൻ അറിയിച്ചിടുണ്ട്.
പുതിയ ഹെൽത്ത് കോഡിെൻറ അടിസ്ഥാനത്തിൽ പ്രവിശ്യയിലെ ജനങ്ങൾക്ക് യാത്ര ചെയ്യാം. കൊറോണ വൈസ് ബാധയെ തുടർന്ന് ജനുവരി 23നാണ് ഹുബൈ പ്രവിശ്യയിലും വുഹാനിലും യാത്രാവിലക്ക് കൊണ്ടുവന്നത്.
ചൈനയിൽ കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടവരിൽ 89 ശതമാനത്തോളം പേരും രോഗമുക്തി നേടി ആശുപത്രിവിട്ടതായി ആരോഗ്യ കമീഷൻ തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് പ്രവിശ്യകളിലെ യാത്രാ നിരോധനം പിൻവലിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.