ബെയ്ജിങ്: ഇന്ത്യൻ അതിർത്തിയോടടുത്ത മേഖലയിൽ ചൈന വ്യോമപ്രതിേരാധം ശക്തിപ്പെടുത്തുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള ഏതു ഭീഷണിയെയും തടുക്കാൻ പാകത്തിൽ തങ്ങളുടെ വെസ്റ്റേൺ തിയറ്റർ കമാൻഡിനെയാണ് ചൈന ശക്തിപ്പെടുത്തുന്നതെന്ന് ചൈനീസ് മാധ്യമമായ േഗ്ലാബൽ ടൈംസ് പറയുന്നു. ഇവിടെ വിന്യസിച്ച ജെ-10 ഫൈറ്റർ ജെറ്റുകളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
പടിഞ്ഞാറൻ ചൈനയുടെ വ്യോമ മേഖലയിൽ ഉയർന്നുപറക്കാൻ ശേഷിയുള്ള രണ്ട് എൻജിനുകളുള്ള ഒറ്റസീറ്റ് ജെറ്റ് വിമാനമാണ് ഇതെന്ന് പറയപ്പെടുന്നു. ഇൗ മേഖലയിലേക്ക് ആദ്യമായി വിന്യസിച്ച ജെ-20 ഫൈറ്ററുകൾ അടുത്തിടെയാണ് കമീഷൻ ചെയ്തത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പർവതമേഖലകളിൽ സുരക്ഷക്കായി നിയോഗിക്കപ്പെട്ട സൈനികവ്യൂഹമാണ് പി.എൽ.എയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡ്.
അതിർത്തിയിലെ ദോക്ലാം മേഖലയിലുണ്ടായ ഉരസലിനുശേഷം ഇരു രാജ്യങ്ങളും പ്രശ്നപരിഹാരനീക്കങ്ങൾ നടത്തുന്നതിനിടെയാണ് പുതിയ വാർത്ത. ഇന്ത്യ മൂന്നാം തലമുറ ഫൈറ്റർ ജെറ്റുകളെ ഇറക്കിയ സാഹചര്യം പരിഗണിച്ച് 3.5 തലമുറയിൽപെട്ട ജെറ്റുകളുമായാണ് ഇന്ത്യയിൽനിന്നുള്ള ഏതു ഭീഷണിയും നേരിടാൻ ഒരുങ്ങുന്നതെന്ന് ചൈനയുടെ സൈനിക വിദഗ്ധൻ സോങ് സോങ്പിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.