ബെയ്ജിങ്: ടെറാകോട്ട യുദ്ധപ്രതിമയുടെ അറ്റകുറ്റപ്പണിക്കായി ചൈന യു.എസിലേക്ക് രണ്ട് വിദഗ്ധരെ അയക്കുന്നു. 45 ലക്ഷം ഡോളർ വിലമതിക്കുന്ന പ്രതിമയുടെ വിരൽ കഴിഞ്ഞവർഷം ഫിലഡൽഫിയ മ്യൂസിയത്തിൽനിന്ന് മോഷണംപോയിരുന്നു. ചൈനയുടെ പുരാവസ്തുശേഖരങ്ങളിൽ പ്രമുഖമാണ് ടെറാകോട്ട സൈന്യം.
മിഷേൽ റൊഹാന എന്ന 24കാരൻ പ്രതിമയുടെ വിരൽ മോഷ്ടിച്ച കേസിൽ അറസ്റ്റിലായിരുന്നു. മൊബൈൽ ഫോണിൽ പ്രതിമയുെമാത്തുള്ള സെൽഫിയെടുക്കാൻ ശ്രമിക്കവെ അതിന് തകരാർ സംഭവിക്കുകയായിരുന്നുെവന്നാണ് പൊലീസ് വിലയിരുത്തൽ. പൊട്ടിയ കഷണവുമായി അയാൾ സ്ഥലംവിടുകയായിരുന്നു. യുവാവിന് കടുത്ത ശിക്ഷ നൽകണമെന്ന് ചൈനീസ് അധികൃതർ ആവശ്യപ്പെട്ടിരുന്നു.
ഫിലഡൽഫിയയിലെ ഫ്രാങ്ക്്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ മാർച്ച് നാലുവരെ തുടരുന്ന പ്രദർശനത്തിനായി കടമെടുത്ത 10 വസ്തുക്കളിൽ ഒന്നാണ് 2000 വർഷം പഴക്കമുള്ള പ്രതിമ. കുതിരപ്പുറത്ത് കയറിയ യോദ്ധാവിെൻറ രൂപത്തിലുള്ള പ്രതിമ ബി.സി 209ലേതാണെന്നാണ് വിലയിരുത്തൽ. കിൻ ഷി ഹുവാങ് എന്ന ചൈനീസ് ഭരണാധികാരിയുടെ നിർദേശപ്രകാരമാണ് പ്രതിമ നിർമിച്ചത്. തന്നെ ഇവ സംരക്ഷിക്കുമെന്ന് രാജാവ് വിശ്വസിച്ചിരുന്നു. 1974ൽ സിയാൻ പട്ടണത്തിൽ കർഷകരാണ് പ്രതിമകൾ കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.